ആന്ധ്രപ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു ; ഏഴു പേര്‍ മരിച്ചു 45 പേര്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

ചിറ്റൂര്‍ : ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേര്‍ മരിച്ചു. 45 പേര്‍ക്ക് പരിക്കേറ്റു. തിരുപ്പതിയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഭകരാപേട്ടില്‍ ശനിയാഴ്ച രാത്രി 11.30 നാണ് അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനന്തപുര്‍ ജില്ലയിലെ ധര്‍മവരമത്തുനിന്ന് ചിറ്റൂരിലെ നാഗരിയിലേക്ക് പോകുന്ന വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. 52 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

നിയന്ത്രണം വിട്ട ബസ് റോഡിലെ സുരക്ഷഭിത്തിയില്‍ ഇടിച്ച്‌ 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഏഴുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. വെളിച്ചക്കുറവും താഴ്ചയും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. മരിച്ചവരെല്ലാം ആന്ധ്രാ സ്വദേശികളാണ്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് തിരുപ്പതി എസ്.പി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമലയിൽ ഇനി എഐ കാവൽ ; ഭക്തജന തിരക്ക് നിയന്ത്രിക്കാൻ നിർമിത ബുദ്ധി

0
പത്തനംതിട്ട : ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിൽ ഇത്തവണ മുതൽ നിർമിത...

ടൂറിസം കേന്ദ്രമായ കോട്ടയം ഇല്ലിക്കൽ കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം

0
കോട്ടയം: ടൂറിസം കേന്ദ്രമായ കോട്ടയം ഇല്ലിക്കൽ കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം. ഇല്ലിക്കൽ...

യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചമ്പാറ പഞ്ചായത്തിൽ വൻ സാമ്പത്തിക തിരിമറി കണ്ടെത്തി

0
പാലക്കാട്: യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചമ്പാറ പഞ്ചായത്തിൽ വൻ സാമ്പത്തിക തിരിമറി...

ജി7 ഉച്ചകോടിയിലെ വൈറൽ പരാമർശത്തിൽ വിശദീകരണവുമായി ട്രംപ്

0
വാഷിംഗ്ടൺ: ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ലോകനേതാക്കൾക്ക് മുന്നിൽ താൻ നടത്തിയ...