കേളകം: എട്ടു മാസമായി ചെയ്ത ജോലിക്ക് കൂലിയില്ലാതെ ജീവിതം വഴിമുട്ടി ആറളം ഫാമിലെ തൊഴിലാളികൾ ‘ഞങ്ങൾക്ക് മണ്ണ് വാരിത്തിന്ന് ജീവിക്കാൻ പറ്റുമോ?’ എട്ടു മാസമായി ജീവിതം വഴിമുട്ടിയ ആറളം ഫാമിലെ തൊഴിലാളികളുടെ ചോദ്യമാണിത്. ‘പട്ടിണികിടന്ന് മടുത്തു. വേതനം ഇന്ന് കിട്ടും, നാളെക്കിട്ടും എന്ന് പറഞ്ഞ് പറ്റിച്ചാണ് ഇത്രയും നാൾ പണിയെടുപ്പിച്ചതെ’ന്ന് തൊഴിലാളികൾ പറയുന്നു. പണിയെടുത്താൽ മണ്ണിൽ പൊന്നുവിളയിക്കാൻ കഴിയുന്ന ആറളം ഫാമിൽ ചോരനീരാക്കി വിയർപ്പൊഴുക്കി ജോലിചെയ്ത ഇവരുടെ കണ്ണുനീരിന് മുന്നിൽ ഭരണകൂടം മുഖംതിരിഞ്ഞ് നിൽക്കുകയാണ്. 380ഓളം വരുന്ന തൊഴിലാളികളിൽ 80 ശതമാനത്തിലധികം ആദിവാസി തൊഴിലാളികളാണ്. മുപ്പതോളം ജീവനക്കാരുമുണ്ട്.
പിരിഞ്ഞുപോയ 21 പേർക്ക് രണ്ടു വർഷമായി ആനുകൂല്യങ്ങളും കിട്ടുന്നില്ല. ഇവരൊക്കെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ആറളം ഫാമിൽ ചെലവഴിച്ചിട്ടും ശിഷ്ടകാലം ശമ്പളത്തിനും ആനുകൂല്യത്തിനും വേണ്ടി നെട്ടോട്ടമോടുകയാണ്. കച്ചവട സ്ഥാപനങ്ങളിൽ നിന്ന് ഉൾപ്പെടെ ഇവർക്ക് സാധനസാമഗ്രികൾ കടം കൊടുക്കാതായി. സ്കൂൾ തുറന്നതോടെ കുട്ടികളുടെ പഠനത്തെയും ഇത് ബാധിക്കുന്നു. ശമ്പളത്തിനായി ഫാം ഓഫിസിന് മുന്നിൽ 50 ദിവസത്തോളം ഇവർ സമരം നടത്തിയിരുന്നു. ട്രേഡ് യൂണിയൻ നേതാക്കളും ജനപ്രതിനിധികളും മുഖ്യമന്ത്രിയെ കണ്ടിരുന്നു. വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ട് രണ്ടാഴ്ച പിന്നെയും പിന്നിട്ടു. മുഖ്യമന്ത്രിയുടെ വാക്കിന്റെ അടിസ്ഥാനത്തിലാണ് ഇവർ സമരം അവസാനിപ്പിച്ചത്. ഇതിനിടയിൽ ഉറപ്പുനൽകിയ മുഖ്യമന്ത്രി അമേരിക്കയിലേക്ക് വിമാനം കയറുകയും ചെയ്തു. റേഷൻ കിട്ടുന്നതുകൊണ്ട് മാത്രമാണ് ഇവർ ജീവിച്ചുപോകുന്നത്. മുപ്പതും നാല്പതും വർഷങ്ങളായി ഇവിടെ തൊഴിൽ ചെയ്യുന്നവരാണ് തങ്ങൾ. മറ്റെന്തെങ്കിലും തൊഴിൽതേടി പോകാമെന്ന് വെച്ചാൽ തങ്ങൾക്ക് പ്രായമായെന്നും ഇനി എവിടെ പോകുമെന്നുമാണ് ഇവർ ചോദിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033