തിരുവനന്തപുരം : സ്വർണം കടത്താൻ അർജുന് ഉണ്ടായിരുന്നത് അമ്പതിലധികം പേരുടെ കുരുവി സംഘമെന്ന് കണ്ടെത്തൽ. വിദേശത്ത് നിന്നും സ്വർണം വിമാനത്താവളത്തിൽ എത്തിക്കുന്നവരെയാണ് കുരുവികൾ എന്ന് വിളിക്കുന്നത്. 18 നും 30 നും മധ്യേ പ്രായമുള്ളവരായിരുന്നു ഇതിൽ ഏറെയും. കുരുവികളെ ഒരു തവണ മാത്രമാണ് സ്വർണം കടത്താൻ ഉപയോഗിക്കുക.
അതേസമയം കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസിൽ ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് കസ്റ്റംസ്. അർജുനനെ കസ്റ്റഡിയിലെടുതാൽ ഉടൻ ആകാശ് തില്ലങ്കേരിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നൽകും. ഇരുവരും തമ്മിൽ നിരന്തരം ഫോൺ വിളികളും ഉണ്ടായിരുന്നതായം വാട്‌സ്ആപ്പ് ചാറ്റുകൾ ഉണ്ടായിരുന്നതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.