Thursday, April 25, 2024 9:15 am

കഞ്ചാവ് വില്‍പ്പന നടത്തിവന്ന മൂന്നംഗസംഘത്തെ കഞ്ചാവും നാടന്‍ബോംബുകളുമായി പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഞ്ചാവ് വില്‍പ്പന നടത്തിവന്ന മൂന്നംഗസംഘത്തെ കഞ്ചാവും നാടന്‍ബോംബുകളുമായി പിടികൂടി. വെമ്പായം തേക്കട പാറപ്പൊറ്റയില്‍ ലക്ഷ്മി ഭവനില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന മിഥുന്‍ (27), കാഞ്ഞിരംപാറ ബി.പി.കെ നഗറില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന സാഗര്‍ (20), കരകുളം ചക്കാലമുകള്‍ സി.എസ്.ഐ ചര്‍ച്ചിന് സമീപം പപ്പടം എന്ന് വിളിക്കുന്ന നിധിന്‍ (20) എന്നിവരെയാണ് സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ്‌ഫോര്‍ ഓര്‍ഗനൈസിഡ് ക്രൈംസ് ടീമിന്റെ സഹായത്തോടെ വട്ടിയൂര്‍ക്കാവ്‌ പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന സംഘത്തെക്കുറിച്ച്‌ നാര്‍ക്കോട്ടിക് സെല്‍ എ.സി.പി ഷീന്‍ തറയലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലായിരുന്നു.

വട്ടിയൂര്‍ക്കാവ്‌ പോലീസും സ്‌പെഷ്യല്‍ ടീമും സംയുക്തമായി കാഞ്ഞിരംപാറയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികളുമായി ഇവരെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അവിടെ നിന്ന് നാടന്‍ബോംബുകളും കണ്ടെടുത്തിട്ടുണ്ട്. വെമ്പായം സ്വദേശിയായ മിഥുനെതിരെ സ്‌ഫോടകവസ്തു നിയമപ്രകാരവും അടിപിടികേസുകളും വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്.  പിടിയിലായ സാഗര്‍ വധശ്രമകേസിലും കാഞ്ഞിരംപാറയില്‍ ഓട്ടോറിക്ഷ കത്തിച്ച കേസിലെയും പ്രതിയുമാണ്. വട്ടിയൂര്‍ക്കാവ് എസ്.എച്ച്‌.ഒ സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജയപ്രകാശ്, സന്ദു,അരുണ്‍ പ്രസാദ്, സി.പി.ഒ ഹരികൃഷ്ണന്‍ എന്നിവരും സ്‌പെഷ്യല്‍ ടീം അംഗങ്ങളും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോൺഗ്രസ് എല്ലാക്കാലത്തും ദേശവിരുദ്ധരോടാണ് സഹതാപം പ്രകടിപ്പിച്ചിട്ടുള്ളത് ; ജെ പി നദ്ദ

0
പാട്‌ന: 2008ലെ ബട്ല ഹൗസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർക്ക് വേണ്ടി കണ്ണീരൊഴുക്കിയ...

മലാല യൂസഫ്‌ സായിക്കെതിരെ ജന്മനാടായ പാകിസ്താനിലടക്കം വൻ വിമർശനം

0
ലാഹോർ: മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണോടൊപ്പം ചേർന്ന് സംഗീത...

സുധാകരന്റെ ‘പട്ടി’ പരാമർശം ; രൂക്ഷ വിമർശനവുമായി എംവി ജയരാജൻ

0
കണ്ണൂർ: പട്ടി പോലും ബിജെപിയിൽ പോകില്ലെന്ന യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ...

ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി ; രാഹുൽ ഗാന്ധി

0
മുംബൈ: ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കുമെന്ന് രാഹുൽ...