ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷിച്ച ഉ​ദ്യോ​ഗസ്ഥർക്ക് സസ്‍പെൻഷൻ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബോളിവുഡ് താരം ശാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പെട്ട മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ സംശയാസ്പദമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍സിബി സസ്‌പെന്‍ഡ് ചെയ്തു. നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരായ വിശ്വ വിജയ് സിംഗ്, അശിഷ് രഞ്ജന്‍ പ്രസാദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഡ്രഗ്‌സ് ഓണ്‍ ക്രൂയിസ് കേസില്‍ അന്വേഷിച്ച സ്‌ക്വാഡിലും ഇവര്‍ അംഗങ്ങളായിരുന്നു. മാധ്യമ റിപോര്‍ടുകള്‍ പ്രകാരം, എന്‍സിബിയുടെ വിജിലന്‍സ് ടീം നടത്തിയ അന്വേഷണത്തില്‍ ഇരുവരും സംശയാസ്പദമായ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിട്ടുണ്ടെന്നും ഇതാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമെന്നും പറയുന്നുണ്ട്. ക്രൂയിസ് മയക്കുമരുന്ന് കേസില്‍ സിംഗ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.

പ്രസാദ് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥനായിരുന്നു. സസ്‌പെന്‍ഷന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ക്രൂയിസ് നാര്‍കോടിക് അന്വേഷണത്തില്‍ പങ്കെടുത്തതിന്റെ ഫലമായി അവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. എന്‍സിബി സംഘത്തിനെതിരായ കൊള്ളയടിക്കല്‍ അവകാശവാദത്തെ തുടര്‍ന്ന് ക്രൂയിസ് മയക്കുമരുന്ന് കേസ് ഉള്‍പെടെ അഞ്ച് കേസുകള്‍ എന്‍സിബി എസ്‌ഐടിയിലേക്ക് മാറ്റി. ഒരു ഡെപ്യൂട്ടി ഡയറക്ടര്‍ ജെനറല്‍ ലെവല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിജിലന്‍സ് അന്വേഷണവും ആരംഭിച്ചു. സിങ്ങും പ്രസാദും ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് മുംബൈയിലെ ഇന്റര്‍നാഷനല്‍ ക്രൂയിസ് ടെര്‍മിനലില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് എന്‍സിബി ആര്യന്‍ ഖാനെ പിടികൂടിയത്. മുംബൈയില്‍ നിന്ന് ഗോവയിലേക്കുള്ള കോര്‍ഡെലിയ ക്രൂയിസില്‍ നടത്തിയ റെയ്ഡില്‍ മയക്കുമരുന്ന് എന്‍ഫോഴ്സ്മെന്റ് ഏജന്‍സി 13 ഗ്രാം കൊകെയ്ന്‍, അഞ്ച് ഗ്രാം മെഫെഡ്രോണ്‍, 21 ഗ്രാം ചരസ്, 22 എംഡിഎംഎ/എക്സ്റ്റസി ഗുളികകള്‍ എന്നിവ കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് ആകെ 20 പേര്‍ അറസ്റ്റിലായി. ഇവരില്‍ ആര്യന്‍ ഖാന്‍ ഉള്‍പെടെ 18 പേര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. നാര്‍കോടിക് ഡ്രഗ്സ് ആന്‍ഡ് സൈകോ ട്രോപിക് സബ് സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമത്തിലെ 8 സി, 20 ബി, 27, 35 വകുപ്പുകള്‍ പ്രകാരമാണ് ആര്യന്‍ ഖാനെതിരെ കേസെടുത്തിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് 112 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

0
കാസർകോട്: കാസർകോട് ജില്ലയിൽ ഓപറേഷൻ തൂഫാന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ്...

അപ്രതീക്ഷിതമായ വൈദ്യുതി മുടക്കം : ജില്ലയില്‍ ഇലക്‌ട്രിക് ഉപകരണങ്ങള്‍ നശിക്കുന്നതായി പരാതി

0
പത്തനംതിട്ട : പ്രഖ്യാപിത വൈദ്യുതി മുടക്കത്തിന് പുറമേ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍...

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

0
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....