അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയ്ക്ക് രാജിക്കത്ത് സമർപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ ബിജെപി സഖ്യം വൻ മുന്നേറ്റം നടത്തിയതിനെ തുടർന്നാണ് പുതിയ സർക്കാർ രൂപീകരിക്കുന്നതിനു മുന്നോടിയായി രാജിവെച്ചത്. ഗവർണറുടെ നിർദേശപ്രകാരം, പുതിയ സർക്കാർ രൂപീകരിക്കുംവരെ കാവൽ മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ തുടരും. സർക്കാർ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം നൽകാനായി ബിജെപി ദേശീയ നേതൃത്വം നിയോഗിച്ച നിരീക്ഷകരായ ജെപി നദ്ദ, നായബ് സിങ് സൈനി എന്നിവർ ഈ ആഴ്ച അവസാനത്തോടെ സംസ്ഥാനത്ത് എത്തും.

മുഖ്യമന്ത്രിക്കസേരയിലേക്ക് ഹിമന്ത തന്നെ എത്താനാണ് സാധ്യതയേറുന്നത്. മെയ് 12ന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ട്. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ദേശീയ നേതാക്കൾ പങ്കെടുത്തേക്കും. കേന്ദ്ര നിരീക്ഷകർ അടുത്ത നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുമെന്ന് രാജിക്കത്ത് സമർപ്പിച്ച ശേഷം ഹിമന്ത ബിശ്വ ശർമ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ കക്ഷി യോഗത്തിൽ പുതിയ നേതാവിനെ തെരഞ്ഞെടുത്ത ശേഷം ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ പ്രവേശിച്ചു ; പിന്നാലെ ഡിജിസിഎയുടെ നടപടി

0
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അമൃത്‌സറിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ലാൻഡിംഗ്...

ഗവ. പ്ലീഡർമാരുടെ പുതിയ പട്ടികയിറങ്ങി ; ലോയേഴ്സ് കോൺഗ്രസ് പ്രതിനിധികളെ ഉൾപ്പെടുത്തി

0
തിരുവനന്തപുരം: ഗവ. പ്ലീഡർമാരുടെ പുതിയ പട്ടിക ഇറങ്ങി. 17 സീനിയർ ഗവൺമെന്റ് പ്ലീഡർമാർ,...

വീണ്ടും റോബിൻ ബസ് – എംവി‍ഡി തർക്കം മുറുകുന്നു ; പതിവ് പോലെ സർവീസ്...

0
കോട്ടയം: വീണ്ടും റോബിൻ ബസ് - എംവി‍ഡി തർക്കം മുറുകുന്നു. കോട്ടയം...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...