വടശ്ശേരിക്കരയിൽ സ്വകാര്യവ്യക്തി തിരുവാഭരണ പാതയിൽ വീണ്ടും വ്യാപക കൈയേറ്റം നടത്തിയിട്ടും അധികൃതര്‍ മൗനം പാലിക്കുന്നുവെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

റാന്നി : വടശ്ശേരിക്കരയിൽ സ്വകാര്യവ്യക്തി തിരുവാഭരണ പാതയിൽ വീണ്ടും വ്യാപക കൈയേറ്റം നടത്തിയും പൊതുതോട് തികത്തി വാണിജ്യം ഗ്രൗണ്ടാക്കിയതും അധികൃതർ കണ്ടില്ലെന്ന് നടിച്ചെന്ന് ആരോപണം. നിരവധി പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധം വ്യാപകമാണ്. തിരുവാഭരണ പരമ്പരാഗത പാത വടശ്ശേരിക്കര-പമ്പ പ്രധാന റോഡിൽനിന്ന് തിരിഞ്ഞ് പ്രയാർ ക്ഷേത്രത്തിന്‍റെ മുന്നിലെത്തി അവിടെ നിന്ന് താഴ്ചയുള്ള ഭാഗത്തുകൂടി മെയിൻ റോഡിൽ എത്തിയിരുന്ന ഭാഗമാണ് മണ്ണിട്ട് നികത്തി സ്വകാര്യ റോഡാക്കിയും ഗ്രൗണ്ടാക്കിയും നിർമാണം നടക്കുന്നത്.

വടശ്ശേരിക്കര-പമ്പ റോഡിൽ ബംഗ്ലാകടവ് പാലത്തിന്‍റെ അവിടെ കുഴൽ ഇറക്കി മൂടിയാണ് നിർമാണം നടക്കുന്നത്. മഴക്കാലങ്ങളിൽ വടശ്ശേരിക്കര ജംഗ്ഷനിലെയും ബൗണ്ടറി മുതൽ റോഡിന്‍റെ ഇരുഭാഗത്തെയും ഉയർന്ന പ്രദേശങ്ങളിൽ ഒഴുകിയെത്തുന്ന വെള്ളം പോകുന്ന തോട് മൂടിയതിലും നാട്ടുകാർക്കിടയിൽ പരാതി ഉയർന്നിട്ടുണ്ട്.
വിഷയത്തിൽ തിരുവാഭരണ പാത സംരക്ഷണ സമിതി റാന്നി തഹസിൽദാർക്ക് പരാതി നൽകിയിരുന്നു. മുമ്പ് കൈയേറ്റം ഒഴിപ്പിക്കാൻ വേണ്ടി തിരുവാഭരണപാത സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അതിൻപ്രകാരം റവന്യൂ വിഭാഗം കൈയേറ്റക്കാർക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. നോട്ടീസ് ലഭിച്ച ചില കൈയേറ്റക്കാർ ഹൈക്കോടതിയിൽ പരാതി ഉന്നയിച്ചതുകൊണ്ട് കോടതി അത് പരിശോധിക്കുകയും ജില്ല ഭരണകൂടം ഇടപെട്ട് റവന്യൂ വിഭാഗത്തെക്കൊണ്ട് വീണ്ടും കൈയേറ്റം പരിശോധിപ്പിക്കാൻ നിർദേശം വന്നപ്പോൾ തന്നെ ആ നടപടി നടക്കുന്നതിനിടയാണ് വീണ്ടും കൈയേറ്റം വ്യാപകമായി നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെംഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...