താന്‍ കൊല്ലപ്പെടും : അതിനുമുമ്പ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തന്റെ മൊഴി രേഖപ്പെടുത്തണം : കലാഭവന്‍ സോബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബാലഭാസ്കറിന്റെ മരണത്തില്‍ നിര്‍ണ്ണയാക വെളിപ്പെടുത്തലുമായി സോബി ജോര്‍ജ്ജ്  കലാഭവന്‍. ബാലഭാസ്കര്‍ കേസില്‍ താന്‍ മാക്സിമം പിടിച്ച്‌ നില്‍ക്കുകയാണെന്നും ഇനിയും എത്ര ദിവസം കൂടി ഉണ്ടാകും എന്ന് തനിക്ക് അറിയില്ലെന്നും സോബി ജോര്‍ജ്ജ്  കലാഭവന്‍ പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് സോബി ഈ കാര്യങ്ങള്‍ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ബാലഭാസ്കര്‍ കേസില്‍ ഞാന്‍ മാക്സിമം പിടിച്ച്‌ നില്‍ക്കുകയാണ് ഇനിയും എത്ര ദിവസം കൂടി ഉണ്ടാകും എന്ന് എനിക്ക് അറിയില്ല. പല പല ഭീഷണികളും,  ഇന്നലെ ഒരു സംഘം രാത്രി 1 :30 ന് അതിക്രമിച്ച്‌ കയറി. ചെറുത്ത് നില്‍ക്കും എന്ന് കണ്ട അവര്‍ വാഹനത്തില്‍ കയറി പോയി.

അപകടസ്ഥലത്ത് ഞന്‍ കണ്ട ഒരാളും ഇസ്രായേലില്‍ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനിയുടെ നിര്‍ദ്ദേശപ്രകാരം മൊഴിമാറ്റി പറയിക്കുന്നതിന് വേണ്ടി എന്നെ മൂന്ന് തവണ കണ്ടവരില്‍ പെട്ട ഒരാളും ഇന്ന് NIA കസ്റ്റഡിയില്‍ ആണ്. ഈ മീഡിയേറ്റര്‍ കസ്റ്റഡിയില്‍ ആയതോടെ ഈ സ്ത്രീ എനിക്കെതിരെ പല തരത്തിലുള്ള നീക്കങ്ങളും നടത്തുകയാണ്. ഇവര്‍ പിടിക്കപ്പെടുമെന്ന് ഈ സ്ത്രീയ്ക്ക് ഉറപ്പായി കഴിഞ്ഞു. അതിനാല്‍ എന്നെ എന്തെങ്കിലും രീതിയില്‍ ഇല്ലാതാക്കുവനാണ് ഈ സ്ത്രീ ഇപ്പോള്‍ ശ്രമിക്കുന്നത്. എനിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഈ സ്ത്രീയായിരിക്കും അതിന് പിന്നില്‍.

മരണത്തെ എനിക്ക് ഒരിക്കലും ഭയമില്ല. എന്നാല്‍ ബാലുവിന്റെ കേസില്‍ ഞാന്‍ അന്വേഷണ സംഘത്തോടെ പറയുവാന്‍ ബാക്കി വെച്ച കാര്യങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആ മൊഴി ഒന്ന് രേഖപ്പെടുത്തുവാന്‍ ഒരു അവസരം ഉണ്ടായാല്‍ മതി. അത് പറയാതെ ഞാന്‍ കടന്ന് പോയാല്‍ പിന്നെ ഈ കേസ് ലക്ഷ്യസ്ഥാനത്ത് എത്താതെ  തീരും.

CBI ക്ക് മൊഴികൊടുക്കുവാന്‍ നീ ഉണ്ടാകില്ല എന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. അതിന് മുന്‍പ് എന്റെ മൊഴി രേഖപ്പെടുത്തുവാനോ എന്നെ ബ്രെയിന്‍ മാപ്പിങ്ങിന് വിധേയനാക്കുവാനോ ഉള്ള നടപടി ക്രമങ്ങള്‍ മീഡിയയുടെ ഭാഗത്ത് നിന്ന് മാക്സിമം ചെയ്ത തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഞാന്‍ ഇപ്പോഴും ഉറച്ച്‌ പറയുന്നു ബാലുവിന്റെ മരണം ഇന്ത്യ കണ്ടത്തില്‍ വെച്ച്‌ ഏറ്റവും ആസൂത്രിതമായ ഒരു കൊലപാതകകം ആയിരുന്നു എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...