സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ സാമ്പത്തിക മാന്ദ്യം : നിക്ഷേപകര്‍ക്ക് പണം മടക്കി ലഭിക്കില്ലെന്ന് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാമ്പത്തിക മാന്ദ്യം സംഭവിച്ചിരിക്കുകയാണ് അതിനാല്‍ താങ്കളുടെ നിക്ഷേപം തിരികെ നല്‍കാന്‍ സാധിക്കില്ല ചെറുകോല്‍ സര്‍വീസ് സഹകരണബാങ്കില്‍ നിക്ഷേപം തിരികെ എടുക്കാന്‍ വരുന്നവരെ കാത്തിരിക്കുന്നത് ഇങ്ങനെ ഒരു നോട്ടീസാണ്. ബാങ്കില്‍ നിലവില്‍ സാമ്പത്തിക മാന്ദ്യം സംഭവിച്ചിരിക്കുകയാണ്. നിലവില്‍ ബാങ്കിലെ നിക്ഷേപകരുടെ നിക്ഷേപം തിരികെ നല്‍കാന്‍ സാധിക്കുന്നില്ല. കുടിശിക തിരിച്ചു വരുന്നതിനും സമയമെടുക്കുമെന്നതിനാല്‍ താങ്കളുടെ തുക ഇപ്പോള്‍ മടക്കി നല്‍കുവാന്‍ സാധിക്കുന്നതല്ല. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് താങ്കളുടെ എസ്ബിയില്‍ ഉള്ള തുക മടക്കി നല്‍കുന്നതാണ്. അതുവരെ ബാങ്കുമായി സഹകരിക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു. ബാങ്കില്‍ പണം എടുക്കാന്‍ എത്തുന്നവര്‍ക്ക് ഇത്തരത്തില്‍ കത്തെഴുതി നല്‍കുകയാണ് ഇപ്പോള്‍ സെക്രട്ടറി. കാലങ്ങളായി സിപിഎം ഭരിക്കുന്ന ബാങ്കില്‍ പേരിന് പോലും യുഡിഎഫ് പ്രാധിനിത്യമില്ല. ഇടത് മുന്നണിക്ക് പുറമെ ആകെയുള്ളത് ഒരു ബിജെപി അംഗം മാത്രമാണ്.

വായ്പ നല്‍കിയ ഇനത്തില്‍ വന്‍ തുക ലഭിക്കാനുണ്ടെന്നും ഈ കുടിശിക ലഭിച്ചാല്‍ നിക്ഷേപകര്‍ക്ക് പണം മടക്കി നല്കാമെന്നുമാണ് അധികൃതര്‍ പറയുന്നത്. ഭേദപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്ക് ഭരണം സിപിഎം ഏറ്റെടുത്തതോടെയാണ് കുഴപ്പങ്ങള്‍ തുടങ്ങിയതെന്ന് യുഡിഎഫ് പറയുന്നു.എന്നാല്‍ വായ്പാ കുടിശിക ഉള്ളവര്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലുമുള്ളതിനാല്‍ ആരും സമര രംഗത്തേക്ക് വരുന്നുമില്ല. നിക്ഷേപകര്‍ എത്തുമ്പോള്‍ മിക്കപ്പോഴും ബാങ്ക് തുറക്കാറുമില്ല. വിവിധ സംഘടനകള്‍ സാമൂഹ്യ പ്രവര്‍ത്തന ഫണ്ട് ഇവിടെ സ്ഥിര നിക്ഷേപമാക്കിയിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ പഠന സഹായത്തിനും മറ്റുമുള്ള വലിയ തുകകളും ഇതിലുണ്ട്.

ഈ പണം നല്‍കാനും നിലവിലെ സ്ഥിതിയില്‍ ബാങ്കിന് കഴിയുന്നില്ല. സംഘടനകള്‍ കത്തുകള്‍ ഭരണ സമിതിക്ക് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ സിപിഎം ഭരിച്ചു മുടിച്ച ഏറ്റവും അവസാനത്തെ ബാങ്കാണിത്. മറ്റെല്ലായിടത്തും സിപിഎം ജില്ലാ കമ്മറ്റിയംഗങ്ങള്‍, ഏരിയാ കമ്മറ്റിയംഗം, പ്രാദേശിക നേതാക്കള്‍, ലോക്കല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് കോടികള്‍ തട്ടി മുങ്ങിയിരിക്കുന്നത്.

സീതത്തോട് സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ പ്രതിക്കൂട്ടിലുള്ളത് ജനീഷ് കുമാര്‍ എംഎല്‍എയാണ്. മൈലപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ പത്തനംതിട്ട ഏരിയാ കമ്മറ്റിയംഗം ജെറി ഈശോ ഉമ്മനു നേരെയാണ് ആരോപണം. കുമ്പളാംപൊയ്ക ബാങ്കില്‍ തട്ടിപ്പ് നടത്തിയതിന് ജില്ലാ കമ്മറ്റിയംഗം മത്തായി ചാക്കോയെ തരം താഴ്ത്തിയിരുന്നു. പഴകുളം കിഴക്ക് ബാങ്ക് യുഡിഎഫ് ഭരിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ഭരണ സമിതിയെ പുറത്താക്കി സിപിഎം നേതാക്കളെ അഡ്മിനിസ്‌ട്രേറ്റര്‍ ആക്കിയതോടെ അവിടെയും കോടികളുടെ തട്ടിപ്പ് അരങ്ങേറി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്...

0
തിരുവനന്തപുരം: വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ...

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

0
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി പ്രതി...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ സമരവേദിയായ ജന്തർ മന്ദർ

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ...

ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത് ; നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍...

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...