കശ്മീരിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിച്ച് ബിഹാര്‍ വിദ്യാഭ്യാസ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

ബിഹാര്‍ : കശ്മീരിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിച്ച് ബിഹാര്‍ വിദ്യാഭ്യാസ വകുപ്പ്. ബിഹാറിലെ അതിര്‍ത്തി ഗ്രാമമായ കിഷന്‍ഗഞ്ച് ജില്ലയിലാണ് വിദ്യാഭ്യാസ വകുപ്പിനാകെ നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി കണക്കാക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന തെളിവാണ് പുറത്തു വന്നിരിക്കുന്നത്. വിചിത്രമായി തോന്നാമെങ്കിലും സംഗതി സത്യമാണ്. ബിഹാര്‍ വിദ്യാഭ്യാസ ബോര്‍ഡ് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കായി തയ്യാറാക്കിയ ഏഴാം ക്ലാസ് പേപ്പറില്‍, കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല, മറിച്ച് ഒരു പ്രത്യേക രാജ്യമാണെന്ന് അവകാശപ്പെട്ടിരിക്കുന്നു. ചൈന, നേപ്പാള്‍, ഇംഗ്ലണ്ട്, കാശ്മീര്‍, ഇന്ത്യ എന്നീ അഞ്ച് രാജ്യങ്ങളിലെ ആളുകളെ എന്താണ് വിളിക്കുന്നതെന്നാണ് പരീക്ഷയില്‍ വിദ്യാര്‍ത്ഥികളോട് ചോദിച്ചിരുന്ന ചോദ്യം.

സംസ്ഥാനത്തെ ബിഹാര്‍ എജ്യുക്കേഷന്‍ പ്രോജക്ട് കൗണ്‍സില്‍ (ബിഇപിസി) സംഘടിപ്പിക്കുന്ന സര്‍വശിക്ഷാ അഭിയാന്‍റെ കീഴിലുള്ള ജില്ലയിലെ സെക്കന്‍ഡറി സ്‌കൂളുകളിലാണ് പരീക്ഷ നടത്തുന്നത്. ഇതാദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. നേരത്തെ 2017ലും ഇത്തരമൊരു കാര്യം ആവര്‍ത്തിച്ചിരുന്നു. അന്നും ഇതേ ചോദ്യം തന്നെയാണ് ചോദിച്ചിരുന്നത്. അന്നതിനെ മാനുഷിക പിഴവ് എന്ന് പറഞ്ഞ് ലഘൂകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിച്ചിരുന്നത്. വിഷയം വീണ്ടും ചര്‍ച്ചയായതോടെ ബിഹാര്‍ സര്‍ക്കാരിനെതിരെ ബിജെപി നേതാക്കള്‍ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും മഹാസഖ്യത്തിന്‍റെ പ്രീണന രാഷ്ട്രീയ ശ്രമമാണ് പിന്നിലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് സുശാന്ത് ഗോപ് ആരോപിച്ചു. കുട്ടികളുടെ ഓര്‍മയില്‍ കാശ്മീരിനെയും ഇന്ത്യയെയും വേര്‍തിരിക്കാനാണ് ശ്രമം. ഇത് യാദൃശ്ചികമല്ല, നിതീഷ് കുമാറിന്‍റെ ഗൂഢാലോചനയുടെ ഭാഗമാണ്. കുട്ടികള്‍ കാട്ടുനീതിയുടെ ഇരകളാകുന്നു. ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് ബിഹാറില്‍ ഇത്തരമൊരു പ്രവൃത്തി നടക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു.

അതേസമയം ഇത് പ്രിന്റിംഗ് പിശകാകാം എന്ന അനുമാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. ആരെങ്കിലും ബോധപൂര്‍വ്വമായാണോ ഇത് ചെയ്തതെന്ന് അന്വേഷിക്കുമെന്ന് എംഐഎം നേതാവ് ഷാഹിദ് റബ്ബാനി പറഞ്ഞു. അബദ്ധത്തില്‍ സംഭവിച്ചതാണെങ്കില്‍ അത് തിരുത്തുകയും മനഃപ്പൂര്‍വം ചെയ്തതാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും. ഇതില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ല. അതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും വിദ്യാഭ്യാസ വകുപ്പ് അഭ്യര്‍ത്ഥിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോർന്നൊലിച്ച് ബിക്കാനീർ എക്സ്പ്രസ്

0
മധ്യപ്രദേശ് : ബിക്കാനീർ എക്സ്പ്രസിന്റെ ഫസ്റ്റ് എസി കോച്ചിനുള്ളിൽ വെള്ളം ചോരുന്നതിന്റെ...

സഹോദരനൊപ്പം സൈക്കിളിൽ പോകവെ ഇരുപതടി താഴ്ചയിലേക്ക് വീണു ; പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം

0
കാക്കനാട് : സഹോദരനൊപ്പം സൈക്കിൾ സവാരി നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ...

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത്...

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക...