കുട്ടി തന്റേതാണെന്ന് സമ്മതിച്ച് ബിനോയ് കൊടിയേരി ;  വീണ്ടും വെട്ടിലാകുന്നത് സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്റെ അവിഹിതത്തിലെ കുട്ടി തന്റേതാണെന്ന് സമ്മതിച്ച് ബിനോയ് കൊടിയേരി. ഇതോടെ വീണ്ടും വെട്ടിലാകുന്നത് സിപിഎം. ബിഹാര്‍ സ്വദേശിനിയുടെ കുട്ടിയുടെ പിതാവ് താനെന്ന് സമ്മതിച്ച് ബിനോയ് കോടിയേരി. ഡിഎന്‍എ ടെസ്റ്റ് അടക്കം നടത്തിയ കേസിലാണ് ബിനോയി ഇക്കാര്യം സമ്മതിച്ചത്.

ബിനോയ് കോടിയേരിക്കെതിരേ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസ് ഒത്തുത്തീര്‍പ്പാക്കാന്‍ ഹൈക്കോടതിയിലെത്തിയപ്പോഴാണ് ബിനോയി കുറ്റം സമ്മതിച്ചത്. ക്രിമിനല്‍ കേസാണ് ഒത്തുത്തീര്‍പ്പാക്കന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എന്‍.ആര്‍ ഭോര്‍ക്കര്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവിട്ടത്.

കുട്ടി വളര്‍ന്നുവരുകയാണെന്നും അവന്റെ ഭാവിയെ ഓര്‍ത്ത് കേസ് ഒത്തുതീര്‍ക്കാന്‍ തീരുമാനിച്ചതെന്നും നിലവിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. എന്നാല്‍ ഇത് ക്രിമിനല്‍ക്കേസാണെന്നും ഒത്തുതീര്‍ക്കാന്‍ കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എന്‍.ആര്‍ ഭോര്‍ക്കര്‍ എന്നിവര്‍ പറഞ്ഞു. ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ക്കുറ്റങ്ങള്‍ കുറ്റപത്രത്തിലുണ്ട്.

ഇവര്‍ സമര്‍പ്പിച്ച രേഖയില്‍ കുട്ടി തങ്ങളുടേതാണെന്ന് ബിനോയ് അംഗീകരിച്ചതിനാല്‍ ഇരുവരും വീണ്ടും വിവാഹിതരായോ എന്നും കോടതി ചോദിച്ചു. വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും കോടതിമുമ്പാകെ പറഞ്ഞതോടെ കോടതി വീണ്ടും വിശദീകരണം തേടി. പിന്നീട് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇവര്‍ വിവാഹിതരാണെന്നാണ് ഹൈക്കോടതിയില്‍ പറഞ്ഞത്. വിവാഹിതരാണോ എന്ന കാര്യത്തിലെ തര്‍ക്കം പരിഹരിച്ചശേഷം കേസ് തീര്‍ക്കണമോ എന്നകാര്യം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

ബിഹാര്‍ സ്വദേശിനിയായ യുവതി 2019 ജൂണ്‍ 13നാണ് പീഡന പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി ബിനോയ് കോടിയേരി വര്‍ഷങ്ങളോളം പീഡിപ്പിച്ചന്നായിരുന്നു പരാതി. തന്റെ എട്ട് വയസ്സുള്ള കുട്ടിയുടെ അച്ഛന്‍ ബിനോയ് കോടിയേരിയാണെന്നും ഇവര്‍ ആരോപിച്ചിരുന്നു. പിന്നാലെ ഡിഎന്‍എ പരിശോധനയും നടത്തി. ഇതിന്റെ ഫലം വന്നിരുന്നെങ്കിലും പുറത്തുവിട്ടിരുന്നില്ല. കേസില്‍ അട്ടിമറി സാധ്യതകളുണ്ടെന്ന് ആരോപിച്ച് യുവതി വീണ്ടും ബോംബെ ഹൈക്കോടതിയിലും പോയിരുന്നു. അന്നൊക്കെ യുവതിയുടെ കേസ് കള്ളക്കേസായിരുന്നെന്നാണ് ബിനോയി കോടതിയില്‍ വാദിച്ചത്.

കേസില്‍ ബിനോയി കോടിയേരിയുടെ സത്യവാങ് മൂലം കേരളത്തില്‍ രാഷ്ട്രീയ വിവാദമാകുമെന്നും ഉറപ്പാണ്. സിപിഎം സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍ അന്ന് ബിനോയിക്കെതിരെയുള്ള ആരോപണം വ്യാജമാണെന്ന നിലപാടാണെന്നായിരുന്നു സ്വീകരിച്ചത്. യുവതിക്കെതിരെ കടുത്ത വിമര്‍ശനവും നടത്തിയിരുന്നു. ഇപ്പോള്‍ ബിനോയി തന്നെ കുട്ടി തന്റേതാണെന്ന് കോടതിയില്‍ പറഞ്ഞതോടെ അന്ന് കോടിയേരി ബാലകൃഷ്ണനും കുടുംബവും പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

0
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...