Tuesday, May 7, 2024 5:11 am

ത്രിപുര കൂട്ടബലാത്സംഗക്കേസിൽ ബി.ജെ.പി മന്ത്രിയുടെ മകനെതിരെയും ആരോപണം

For full experience, Download our mobile application:
Get it on Google Play

അഗർത്തല : ത്രിപുരയെ ഞെട്ടിപ്പിച്ച കൂട്ടബലാത്സംഗക്കേസിൽ ബി.ജെ.പി മന്ത്രിയുടെ മകനെതിരെയും ആരോപണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു സംഘം ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് ത്രിപുര തൊഴിൽ മന്ത്രിയും ബി.ജെ.പി നേതാവുമായ ഭാഗബൻ ചന്ദ്രദാസിന്‍റെ മകന്‍റെ പേരും ഉൾപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ മന്ത്രിപുത്രന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. എന്നാൽ ആരോപണം ബി.ജെ.പി തള്ളിക്കളഞ്ഞു.

ഒക്ടോബർ 19ന് കുമാർഘട്ടിലാണ് കേസിനാസ്പദമായ സംഭവം. കുമാർഘട്ടിലെ ഒരു മൂന്നുനില കെട്ടിടത്തിൽ 16കാരിയെ എത്തിച്ചാണ് മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചത്. സംഭവത്തിൽ ഒരു സ്ത്രീ അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവദിവസം സുഹൃത്തിനൊപ്പമാണ് പെൺകുട്ടി സ്ഥലത്ത് എത്തിയത്. ഇവിടെ ഒരു പാർട്ടി നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ കുട്ടിയെ അടുത്തുള്ള മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി മദ്യം നൽകി. തുടർന്നായിരുന്നു കൂട്ടബലാത്സംഗം നടന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ആശിഷ് സാഹയാണ് സംഭവത്തിൽ ചന്ദ്രദാസിന്‍റെ മകനും പങ്കുണ്ടെന്ന ആരോപണവുമായി രംഗത്തെത്തുന്നത്. കുറ്റകൃത്യം നടന്ന വീട് മന്ത്രിയുടെ മകൻ വാടകയ്‌ക്കെടുത്തതാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രി മണിക് സാഹയ്ക്കടക്കം വിവരമുണ്ട്. ഇതിനാൽ മിണ്ടാതിരിക്കുകയാണെന്നും മന്ത്രിയുടെ മകനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആശിഷ് സാഹ ആവശ്യപ്പെട്ടു.

ജോലി ഒഴിവ് – ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ – ശമ്പളം 35000 + ഇന്‍സെന്റീവ്
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യോഗ്യരായവരെ ഉടന്‍ ആവശ്യമുണ്ട്. പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. പ്രതിമാസം 35000 രൂപ ലഭിക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അമ്പത്തിയെട്ടാം വയസിൽ വീണ്ടും ചരിത്രയാത്ര ; സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്

0
ഡൽഹി: സുനിത വില്യംസ് എന്ന് പറഞ്ഞാൽ തന്നെ ആർക്കും പ്രത്യേകിച്ച് പരിചയപ്പെടുത്തലുകളുടെ...

പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ നിലയിൽ

0
പാലക്കാട്: കഞ്ചിക്കോട് പന്നിമടയ്ക്കുസമീപം തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു. തിങ്കളാഴ്ച രാത്രി 11-നാണ്...

പാമോയിലിൻ കേസ് ; നാല് വർഷത്തിന് ശേഷം ഹർജികൾ ഇന്ന് സുപ്രീം കോടതി...

0
ഡൽഹി: പാമോയിലിൻ കേസുമായി ബന്ധപ്പെട്ട് ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസ്...

പി ജയരാജൻ വധശ്രമക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

0
ഡൽഹി: പി ജയരാജൻ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന...