കാനഡ നിലപാട് വ്യക്തമാക്കി ; പഠനം കഴിഞ്ഞാല്‍ മടങ്ങിക്കോണം, വിദ്യാർത്ഥി വിസകള്‍ 35% കുറയ്ക്കും

For full experience, Download our mobile application:
Get it on Google Play

കാനഡ: ആശങ്കപ്പെട്ടത് പോലെ വിദേശ വിദ്യാർത്ഥികള്‍ക്ക് നിയന്ത്രണം പ്രഖ്യാപിച്ച് കാനഡ. വിദ്യാർത്ഥി വിസകള്‍ ഇത്തവണ 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്നാണ് കുടിയേറ്റകാര്യ വകുപ്പ് മന്ത്രി മാർക്ക് മില്ലർ പ്രഖ്യാപിച്ചിരിക്കുന്നത്. അന്താരാഷ്‌ട്ര വിദ്യാർത്ഥി പെർമിറ്റിന് രണ്ട് വർഷത്തെ പരിധിയാണ് വെച്ചിരിക്കുന്നത്. ഭവന പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ചില ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് നിർത്തുമെന്നും കാനഡ പറഞ്ഞു. രണ്ട് വർഷത്തെ പരിധി 2024 ൽ ഏകദേശം 360,000 അംഗീകൃത സ്റ്റഡി പെർമിറ്റുകൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35% കുറവാണെന്ന് ഇമിഗ്രേഷൻ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. വിദ്യാഭ്യാസ മേഖലയുടെ മേൽനോട്ടം വഹിക്കുന്ന പ്രവിശ്യകളുമായി ഫെഡറൽ ഗവൺമെന്റ് പരിധി ബാധകമാക്കാൻ പ്രവർത്തിക്കുമെന്നും ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു.

ഒന്റോറിയോ പോലെ കൂടുതല്‍ വിദ്യാർത്ഥികള്‍ എത്തുന്ന സംസ്ഥാനങ്ങളില്‍ 50 ശതമാനം വരെയായിരിക്കും നിയന്ത്രണം. സെപ്തംബർ 1 മുതൽ ബിരുദാനന്തര വർക്ക് പെർമിറ്റ് നേടുന്നതിൽ നിന്ന് സ്വകാര്യ-പൊതു മാതൃകയിലുള്ള സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ സർക്കാർ വിലക്കുമെന്നാണ് പ്രഖ്യാപനം. അതായത് പഠനം കഴിഞ്ഞാല്‍ വിദ്യാർത്ഥികള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടി വരും. ഇന്ത്യക്കാർ ഉള്‍പ്പെടെയുള്ളവരെ ഏറെ ആശങ്കപ്പെടുത്തുന്ന നീക്കമാണ് ഇത്. കൂടാതെ വരും ആഴ്ചകളിൽ ഓപ്പൺ വർക്ക് പെർമിറ്റുകൾ മെഡിസിൻ, ലോ തുടങ്ങിയ പ്രൊഫഷണൽ പ്രോഗ്രാമുകൾക്കൊപ്പം മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകളിൽ എൻറോൾ ചെയ്തിട്ടുള്ള വിദ്യാർത്ഥികളുടെ പങ്കാളികൾക്ക് മാത്രമായിട്ടാകും ലഭ്യമാകുക. പുതിയ നയങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നും കനേഡിയന്‍ സർക്കാർ വ്യക്തമാക്കുന്നു. രാജ്യത്തെ പാർപ്പിട പ്രതിസന്ധി രൂക്ഷമായതാണ് വിദേശ വിദ്യാർത്ഥികള്‍ക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതിലേക്ക് കാനഡയെ നയിച്ചത്. തിരഞ്ഞെടുക്കപ്പെട്ടാൽ കൺസർവേറ്റീവുകൾ കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കുമെന്ന് പ്രതിപക്ഷ പാർട്ടികളും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

“നിർമിക്കുന്ന വീടുകളുടെ എണ്ണത്തിന് അനുസൃതമായി ഇമിഗ്രേഷൻ നമ്പറുകൾ കൊണ്ടുവരണം. കുടിയേറ്റത്തിലെ വളർച്ച നമ്മള്‍ ചേർക്കുന്ന ഭവന സ്റ്റോക്കിന്റെ അളവ്, പുതുതായി വരുന്ന ഡോക്ടർമാരുടെ എണ്ണം, ലഭ്യമായ ജോലികൾ എന്നിവയിൽ കവിയരുത്.” കൺസർവേറ്റീവ് പാർട്ടി നേതാവായ പിയറി പറഞ്ഞു. അതേസമയം 2023-ൽ കാനഡ കുടിയേറ്റത്തിൽ വലിയ കുതിച്ച് ചാട്ടമായിരുന്നു നടത്തിയത്. കഴിഞ്ഞ വർഷം 62,000 അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കാണ് കാനഡ സ്ഥിരതാമസാവകാശം നൽകിയത്. 2022 നെ അപേക്ഷിച്ച് ഏകദേശം 10,000 എണ്ണത്തിന്റെ വർദ്ധനവ്. ഇതില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരുമായിരുന്നു. 2023-ൽ സ്ഥിരതാമസാവകാശം നേടിയ പുതിയവരിൽ നല്ലൊരു പങ്കും പഠന വിസയിൽ കാനഡയിലെത്തിയ മുൻ അന്തർദേശീയ വിദ്യാർത്ഥികളായിരുന്നു. ഈ വിദ്യാർത്ഥികൾക്ക്, അവരുടെ പ്രോഗ്രാമുകൾ പൂർത്തിയാക്കിയ ശേഷം കനേഡിയൻ സ്ഥിര താമസത്തിന് (പിആർ) യോഗ്യത നേടാനുള്ള അവസരം ലഭിച്ചു. 2023 നവംബർ വരെ 62,410 അന്തർദേശീയ വിദ്യാർത്ഥികൾ (അല്ലെങ്കിൽ ബിരുദധാരികൾ) വിജയകരമായി കാനഡയിൽ സ്ഥിരതാമസക്കാരായതായി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയിൽ (IRCC) നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നു. സിഐസി ന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് മുൻവർഷത്തേക്കാൾ 9,670 വർധനവാണ് സ്ഥിരതാമസ അനുമതികളിലുണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലയാളി വിദ്യാർത്ഥികൾക്ക് ബംഗളൂരുവിൽ ദാരുണാന്ത്യം ; അവസാന വർഷ നഴ്സിങ് വിദ്യാർത്ഥികളുടെ ജീവനെടുത്ത് അമിതവേഗത

0
ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിങ്...

മല്ലപ്പള്ളിയില്‍ നിന്നും 3.763 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ പിടികൂടി

0
മല്ലപ്പള്ളി : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മല്ലപ്പള്ളിയില്‍ നിന്നും 3.763 കിലോഗ്രാം...

നൂറനാട് പോലീസ് സ്റ്റേഷന് 2000 രൂപ പിഴയിട്ട് പാലമേൽ പഞ്ചായത്ത്

0
ചാരുംമൂട് : പരിസരശുചിത്വം പാലിക്കാത്തതിനെത്തുടർന്ന് നൂറനാട് പോലീസ് സ്റ്റേഷനെതിരെ കടുത്ത നടപടിയുമായി...

നിപ പ്രതിരോധത്തില്‍ പ്രതികരിച്ച് പികെ കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം : നിപയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി....