കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കുപ്രസിദ്ധ കുറ്റവാളി സീസി ജോസും കൂട്ടാളികളും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ ബത്തേരി : കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് കൊളഗപ്പാറക്കടുത്ത് വട്ടത്തിമൂലയിലെ ആദിവാസി കോളനിയില്‍നിന്ന് 102 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കുപ്രസിദ്ധ കുറ്റവാളി സീസി ജോസും കൂട്ടാളികളും അറസ്റ്റില്‍. ആന്ധ്രയിലെ ലോഡ്ജില്‍നിന്നാണ് ഇവരെ ജില്ല ലഹരിവിരുദ്ധ സേനാംഗങ്ങള്‍ പിടികൂടിയത്. ബുധനാഴ്ച രാത്രി പിടികൂടിയ പ്രതികളെ വ്യാഴാഴ്ച വെളുപ്പിന് സുല്‍ത്താന്‍ ബത്തേരി സ്‌റ്റേഷനില്‍ എത്തിച്ചു.

സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍കുളം പുല്‍പാറയില്‍ സീസി ജോസ് എന്ന പി.യു. ജോസഫ് (51), കൂട്ടാളികളായ മലപ്പുറം മുണ്ടക്കര ഷൗക്കത്ത് (44), തമിഴ്നാട് ഉദര്‍നഗര്‍ കാര്‍ത്തിക് മോഹന്‍ (32) എന്നിവരാണ് പിടിയിലായത്. ആന്ധ്രയിലെ കാക്കിനടയിലെ ലോഡ്ജ് വളഞ്ഞാണ് ഇവരെ പിടികൂടിയത്. ചെറുത്തുനില്‍ക്കാനൊരുങ്ങിയ ഇവരെ ആന്ധ്ര പോലീസി‍െന്‍റ സഹായത്തില്‍ ജില്ല ലഹരി വിരുദ്ധ പ്രത്യേക സേന കീഴ്പ്പെടുത്തുകയായിരുന്നു.

വയനാട്ടിലേക്ക് കഞ്ചാവ് എത്തിക്കുന്നതിലെ മുഖ്യകണ്ണിയാണ് പി.യു. ജോസഫ് എന്ന് വയനാട് പോലീസ് മേധാവി അരവിന്ദ് സുകുമാര്‍ പറഞ്ഞു. കൊളഗപ്പാറയിലെ ആദിവാസി കോളനിയിലെ കൃഷ്ണന്‍കുട്ടിയുടെ വീട്ടിലായിരുന്നു ജോസഫ് കഞ്ചാവ് സൂക്ഷിക്കാന്‍ ഏല്‍പിച്ചിരുന്നത്. ഇതിന് കൃഷ്ണന്‍കുട്ടിക്ക് പ്രതിഫലവും കൊടുത്തിരുന്നു. കൃഷ്ണന്‍കുട്ടിയെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ആറ് മാസത്തിലേറെയായി പൊലീസ് ജോസഫിനായി അന്വേഷണം നടത്തിവരുകയായിരുന്നു. താമസ സ്ഥലങ്ങളും ഫോണും സിംകാര്‍ഡുകളും നിരന്തരമായി മാറ്റിയിരുന്ന ജോസഫിനെ കണ്ടെത്തുക ശ്രമകരമായിരുന്നു.

ആന്ധ്രയിലുണ്ടെന്ന് സൂചന ലഭിച്ചതോടെ മൂന്നു ദിവസം മുമ്പ് ആറംഗ പോലീസ് സംഘം അങ്ങോട്ടു പുറപ്പെട്ടു. നിലവില്‍ 19 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പി.യു. ജോസഫ്. ഇതില്‍ ഒരു കൊലപാതക കേസും ഉള്‍പ്പെടും. മലപ്പുറം സ്വദേശിയായ ഷൗക്കത്തിനെ തിരുനെല്ലി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു ക്രിമിനല്‍ കേസില്‍ പോലീസ് അന്വേഷിച്ചു വരുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി എസ്.ഐ ജെ. ഷജിം, എ.എസ്.ഐ അനീഷ്, സി.പി.ഒമാരായ സന്തോഷ്, എം.എ. അനസ്, ആഷ്ലി, ഹോം ഗാര്‍ഡ് ബിനീഷ് എന്നിവരാണ് ആന്ധ്രയില്‍ പോയ ജില്ല ലഹരിവിരുദ്ധ സേനയില്‍ ഉണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രാര്‍ഥനാലയത്തിലെ ക്രൂര പീഡനം ; പത്തനംതിട്ട എലോഹിം ഗ്ലോബൽ വര്‍ഷിപ്പ് സെന്ററിനെതിരെ പോലീസ് കേസ്...

0
പത്തനംതിട്ട: ഇടുക്കി സ്വദേശിയായ 17-കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയിൽ പത്തനംതിട്ട എലോഹിം...

ബി.ജെ.പി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി , നാലുപേർ അറസ്റ്റിൽ

0
റായ്‌പൂർ: ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന...

എടക്കരയിൽ തീറ്റ തേടി കാടിറങ്ങിയ ആന കൃഷിയിടത്തിലെ കിണറ്റിൽ വീണു

0
മലപ്പുറം : എടക്കരയിൽ തീറ്റ തേടി കാടിറങ്ങിയ ആന കൃഷിയിടത്തിലെ ആൾമറയില്ലാത്ത...

നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി

0
കൊച്ചി: നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്...