ന്യൂഡൽഹി: സ്വപ്നത്തിൽ പോലും അധികാരത്തിൽ തിരിച്ചെത്താൻ ഇനി കോൺഗ്രസിന് സാധിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഏപ്രിൽ 19 ന് ആരംഭിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അടുത്ത പ്രതിനിധിയെ തിരഞ്ഞെടുക്കാൻ രാജ്യം തയ്യാറെടുക്കുകയാണ്. മധ്യപ്രദേശിലെ മാണ്ഡ്ലയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. റാലിയിൽ അദ്ദേഹം കോൺഗ്രസിനെ നിശിതമായി വിമർശിച്ചു. കോൺഗ്രസ് പാർട്ടി ഒരിക്കലും അധികാരത്തിൽ തിരിച്ചെത്തില്ലെന്നും അവകാശപ്പെട്ടു. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് ഇന്നും കോൺഗ്രസ് ചോദിക്കുന്നു.
പ്രധാനമന്ത്രി മോദി മധ്യപ്രദേശിനെ നക്സലിസത്തിൽ നിന്ന് മുക്തമാക്കിയെന്ന് അവകാശപ്പെട്ട അമിത് ഷാ, “നിങ്ങൾ എപ്പോഴെങ്കിലും അധികാരത്തിൽ വന്നാൽ ആർട്ടിക്കിൾ 370 തൊടരുത്. മോദിജി മധ്യപ്രദേശിനെ നക്സലിസത്തിൽ നിന്ന് മുക്തമാക്കി.”പാകിസ്ഥാനിൽ നിന്നുള്ള ആളുകൾ ഇന്ത്യയെ ആക്രമിച്ചപ്പോൾ പാർട്ടി ഒന്നും ചെയ്തില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വിമർശിച്ചു. കോൺഗ്രസ് സർക്കാ രിന്റെ കാലത്ത് പാകിസ്ഥാനിൽ നിന്നുള്ളവർ രാജ്യത്ത് ബോംബ് സ്ഫോടനം നടത്താറുണ്ടായിരുന്നു, എന്നാല്‍ മന്മോഹൻ സിംഗ് ഒന്നും ചെയ്തില്ല. ഉറി, പുൽവാമ ആക്രമണങ്ങൾക്ക് ശേഷം 10 ദിവസത്തിനുള്ളിൽ ഞങ്ങൾ പാകിസ്ഥാനിൽ പ്രവേശിച്ച് അവിടെ സർജിക്കൽ, എയർ സ്ട്രൈക്കുകൾ നടത്തി, “ഷാ പറഞ്ഞു.





























