ഡൽഹി: വയനാട് ഉരുൾപൊട്ടൽ ഉണ്ടായതിന്റെ പിറ്റേദിവസം മുതൽ ഉയരുന്ന ആവശ്യമാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നത്. സംസ്ഥാന സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും കേന്ദ്രം വഴങ്ങിയിട്ടില്ല. ഉരുൾപൊട്ടൽ മുന്നറിയിപ്പിനെ ചൊല്ലിയുള്ള തർക്കം വിവാദത്തിലാണ് കലാശിച്ചത്.
പത്താം ധനകാര്യ കമ്മീഷനാണ് ദുരന്തത്തെ കൈകാര്യം ചെയ്യേണ്ട മാർഗനിർദേശം മുന്നോട്ടുവയ്ക്കുന്നത്. ഒരു സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളെ ബാധിക്കുന്ന ദുരന്തത്തെ അപൂർവ തീവ്രതയുള്ള ദുരന്തം എന്നാണ് വിളിക്കുക. 2005ലെ ദേശീയ ദുരന്ത നിവാരണ നിയമത്തിൽ ദേശീയ ദുരന്തമെന്നോ സംസ്ഥാന ദുരന്തം എന്നോ തരംതിരിവില്ല. 2018ലും 2019ലും കേരളത്തിലുണ്ടായ പ്രളയവും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല. ചെന്നൈ നഗരത്തിലുണ്ടായ വ്യാപകമായ വെള്ളപ്പൊക്കത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. സംസ്ഥാനത്തിന് ശേഷി കുറയുമ്പോൾ അടിയന്തര ആവശ്യത്തിനുള്ള ഫണ്ടിൽ നിന്നാണ് അധിക സഹായം പരിഗണിക്കേണ്ടത്. ഇതിനുള്ള 100 ശതമാനം ധനസഹായം കേന്ദ്രസർക്കാരാണ് നൽകുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























