തിരുവനന്തപുരം : മന്ത്രിമാരുടെ ചില വകുപ്പുകളിൽ മാറ്റം. ഷിബു ബേബി ജോണിന് വനം, കശുവണ്ടി വികസനം, സ്കിൽ ഡെവലപ്മെന്റ് എന്നീ വകുപ്പുകളാണ് നൽകിയിരിക്കുന്നത്. നേരത്തെ അദ്ദേഹം ആവശ്യപ്പെട്ടിരുന്ന ടൂറിസം വകുപ്പിന് പകരം വനംവകുപ്പാണ് നൽകിയത്. കൊല്ലം ജില്ലയിൽ നിന്നുള്ള എം.എൽ.എ ആയതിനാൽ കശുവണ്ടി വികസന വകുപ്പ് അദ്ദേഹത്തിന് നൽകിയത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രിക്ക് ധനകാര്യം, തുറമുഖം, പൊതുഭരണം, ഐ.എൻ.പി.ആർ.ഡി എന്നീ വകുപ്പുകളുടെ ചുമതലയാണ് ഉള്ളത്.
തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ള ആദ്യ ഘട്ട പ്രഖ്യാപനങ്ങൾ ഈ യോഗത്തിൽ ഉണ്ടായേക്കാം. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങൾ കേരളം പ്രതീക്ഷിക്കുന്നത്. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെപ്പോലെ മുഖ്യമന്ത്രിയോടൊപ്പം മറ്റ് പ്രധാന മന്ത്രിമാരും വാർത്താസമ്മേളനത്തിൽ പങ്കെടുക്കുമോ എന്നത് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നു.






























