ഗാസയിലെ അഭയാർത്ഥി ക്യാംപുകളിൽ ശൈശവ വിവാഹം കുത്തനെ ഉയർന്നു

For full experience, Download our mobile application:
Get it on Google Play

ഗാസ: ഇസ്രയേൽ ആക്രമണം തകർത്തെറിഞ്ഞ ഗസ്സയിലെ ദുരിതപൂർണ്ണമായ ജീവിതസാഹചര്യങ്ങൾക്കിടയിൽ പെൺകുട്ടികളുടെ ബാലവിവാഹം വർധിക്കുന്നതായി റിപ്പോർട്ട്. ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് പലായനം ചെയ്യേണ്ടി വന്ന കുടുംബങ്ങൾ, ദാരിദ്ര്യത്തിൽ നിന്നും അരക്ഷിതാവസ്ഥയിൽ നിന്നും രക്ഷനേടാനായി തങ്ങളുടെ പ്രായപൂർത്തിയാകാത്ത പെൺമക്കളെ വിവാഹം കഴിപ്പിച്ചു അയക്കാൻ നിർബന്ധിതരാകുകയാണ്. ഗസ്സയിലെ സുപ്രീം ശരിയത്ത് കോടതിയുടെ കണക്കുകൾ പ്രകാരം, 2024-ലും 2025-ലുമായി നടന്ന വിവാഹങ്ങളിൽ 20.6 ശതമാനവും 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടേതാണ്. ഇതിൽ 15 വയസ്സിന് താഴെയുള്ള 627 പെൺകുട്ടികളും ഉൾപ്പെടുന്നു. യുദ്ധത്തിന് മുമ്പ് ഗസ്സയിൽ ബാലവിവാഹ നിരക്ക് കുറഞ്ഞിരുന്നു.

പട്ടിണി, അഭയാർത്ഥി ക്യാമ്പുകളിലെ സുരക്ഷിതത്വമില്ലായ്മ, മാതാപിതാക്കളുടെ മരണം എന്നിവയാണ് പ്രധാന കാരണങ്ങൾ. വിവാഹിതരാകുന്നതോടെ പെൺകുട്ടികൾക്ക് ഭർത്താക്കന്മാരുടെ കുടുംബത്തോടൊപ്പം പ്രത്യേക സഹായ റേഷൻ ലഭിക്കുമെന്നത് പല കുടുംബങ്ങളെയും ഇതിന് പ്രേരിപ്പിക്കുന്നു. വിവാഹിതരായ പല പെൺകുട്ടികളും ഭർത്താക്കന്മാരിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും അതിക്രൂരമായ ശാരീരികവും ലൈംഗികവുമായ പീഡനങ്ങൾക്ക് ഇരയാകുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...