ഗാസയിലെ അഭയാർത്ഥി ക്യാംപുകളിൽ ശൈശവ വിവാഹം കുത്തനെ ഉയർന്നു

For full experience, Download our mobile application:
Get it on Google Play

ഗാസ: ഇസ്രയേൽ ആക്രമണം തകർത്തെറിഞ്ഞ ഗസ്സയിലെ ദുരിതപൂർണ്ണമായ ജീവിതസാഹചര്യങ്ങൾക്കിടയിൽ പെൺകുട്ടികളുടെ ബാലവിവാഹം വർധിക്കുന്നതായി റിപ്പോർട്ട്. ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് പലായനം ചെയ്യേണ്ടി വന്ന കുടുംബങ്ങൾ, ദാരിദ്ര്യത്തിൽ നിന്നും അരക്ഷിതാവസ്ഥയിൽ നിന്നും രക്ഷനേടാനായി തങ്ങളുടെ പ്രായപൂർത്തിയാകാത്ത പെൺമക്കളെ വിവാഹം കഴിപ്പിച്ചു അയക്കാൻ നിർബന്ധിതരാകുകയാണ്. ഗസ്സയിലെ സുപ്രീം ശരിയത്ത് കോടതിയുടെ കണക്കുകൾ പ്രകാരം, 2024-ലും 2025-ലുമായി നടന്ന വിവാഹങ്ങളിൽ 20.6 ശതമാനവും 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടേതാണ്. ഇതിൽ 15 വയസ്സിന് താഴെയുള്ള 627 പെൺകുട്ടികളും ഉൾപ്പെടുന്നു. യുദ്ധത്തിന് മുമ്പ് ഗസ്സയിൽ ബാലവിവാഹ നിരക്ക് കുറഞ്ഞിരുന്നു.

പട്ടിണി, അഭയാർത്ഥി ക്യാമ്പുകളിലെ സുരക്ഷിതത്വമില്ലായ്മ, മാതാപിതാക്കളുടെ മരണം എന്നിവയാണ് പ്രധാന കാരണങ്ങൾ. വിവാഹിതരാകുന്നതോടെ പെൺകുട്ടികൾക്ക് ഭർത്താക്കന്മാരുടെ കുടുംബത്തോടൊപ്പം പ്രത്യേക സഹായ റേഷൻ ലഭിക്കുമെന്നത് പല കുടുംബങ്ങളെയും ഇതിന് പ്രേരിപ്പിക്കുന്നു. വിവാഹിതരായ പല പെൺകുട്ടികളും ഭർത്താക്കന്മാരിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും അതിക്രൂരമായ ശാരീരികവും ലൈംഗികവുമായ പീഡനങ്ങൾക്ക് ഇരയാകുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമവും നഗ്നതാപ്രദർശനവും ; കേസെടുത്ത് പോലീസ്

0
കൊണ്ടോട്ടി (മലപ്പുറം) : മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു യുവതിക്ക്...

എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവം : പ്രതിഷേധവുമായി സഹപാഠികൾ

0
കോതമംഗലം: കോതമംഗലം എം എ എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്യാൻ...

ഓണക്കാല യാത്രാ തിരക്ക് : എസ്എംവിടി ബെംഗളുരു – തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ട്രെയിന്‍...

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളുരു - തിരുവനന്തപുരം...