ചെങ്ങന്നൂർ : ഭക്ഷ്യ സുരക്ഷാ വകുപ്പും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ട യൂണിറ്റും സംയുക്തമായി മുളക്കുഴ കാരക്കാട് വിദ്യാ വിലാസിനി ദേശീയ ഗ്രന്ഥശാലയിൽമേള നടത്തി. ഭക്ഷ്യ സുരക്ഷാ ലൈസൻസ്, രജിസ്ട്രഷൻ തുടങ്ങിയവ സംബന്ധിച്ച് ചെങ്ങന്നൂർ ഭക്ഷ്യ സുരക്ഷാ വിഭാഗം ഓഫീസർ ശരണ്യാ ശശിധരൻ വിശദികരിച്ചു. വ്യാപരി വിവസായി ഏകോപന സമിതി കോട്ട യൂണിറ്റ് പ്രസിഡന്റും സംസ്ഥാന കമ്മറ്റി അംഗവുമായ കെ.ഇ മാത്യു കരുത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. അശ്വനി കാരക്കാട്, ഹുസൈൻ, എന്നിവർ സംസാരിച്ചു.
2006 ൽ നിലവിൽ വന്ന ഭഷ്യ സുരക്ഷ ഗുണനിലവാര നിയമം എല്ലാ ഭക്ഷ്യ ഉല്പാദക സംരക്ഷണ വിതരണ വില്പന സ്ഥാപനങ്ങളും ഈ നിയമമനുശാസിക്കുന്ന രജിസ്ട്രേഷൻ / ലൈസൻസ് എടുക്കേണ്ടതാണെന്നും ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിയപ്രകാരം 5 ലക്ഷം രുപ പിഴയും 6 മാസം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും വ്യാപാരികളെ ബോദ്ധ്യപ്പെടുത്തി.