ഇരിക്കൂർ : എ വിഭാഗത്തെ കേട്ട് ഉമ്മൻ ചാണ്ടി , തീരുമാനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ഇരിക്കൂർ സീറ്റ് ഐ. ഗ്രൂപ്പിന് നൽകിയതിനെ തുടർന്ന് ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസിലെ എ. ഗ്രൂപ്പ് പ്രവർത്തകരെ അനുനയിപ്പിക്കാൻ ഉമ്മൻചാണ്ടി നേരിട്ടെത്തി നടത്തിയ ചർച്ചയിലെ തീരുമാനം ശനിയാഴ്ച തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. താവക്കരയിൽ കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്കൂറോളം അനുയായികളുമായി ഉമ്മൻചാണ്ടി ആശയവിനിമയം നടത്തിയിരുന്നു. ഇതിനുശേഷം തലശ്ശേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ എം.പി.യെ കണ്ട അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ കണ്ട ശേഷമായിരിക്കും പ്രഖ്യാപനം.

കെ.സി. ജോസഫ് എം.എൽ.എ., സ്ഥാനാർഥിത്വത്തിന് പരിഗണിക്കപ്പെട്ട എ വിഭാഗം നേതാവും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ അഡ്വ. സോണി സെബാസ്റ്റ്യൻ, യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. മാത്യു തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ജില്ലയിലെ വലിയൊരു വിഭാഗം പ്രവർത്തകരുടെ വികാരം താൻ മനസ്സിലാക്കുന്നുവെന്ന് യോഗത്തിനുശേഷം ഉമ്മൻചാണ്ടി പറഞ്ഞു. ‘എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നാണ് ആഗ്രഹം. എങ്ങനെ പരിഹാരമുണ്ടാക്കാമെന്ന് മുതിർന്ന നേതാക്കളുമായി ആലോചിച്ചു തീരുമാനിക്കും’- എ ഗ്രൂപ്പ് പ്രവർത്തകർ പ്രചാരണത്തിനിറങ്ങുമോ എന്ന ചോദ്യത്തിന് കോൺഗ്രസ് പ്രവർത്തകരെല്ലാം ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നായിരുന്നു മറുപടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉച്ചഭക്ഷണത്തിൽ ഇനി മുട്ടയില്ല ; സ്കൂളുകൾ ഇസ്കോണിന്റെ സസ്യഭക്ഷണത്തിലേക്ക്

0
കൊൽക്കത്ത : സർക്കാർ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും നൽകുന്ന ഉച്ചഭക്ഷണ മെനുവിൽ...

വിജയിയുടെ സിനിമാ സ്റ്റൈൽ പ്രസംഗത്തെ വിമർശിച്ച് എം.കെ. സ്റ്റാലിൻ

0
ചെന്നൈ : നിയമസഭയിലെ മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ പ്രസംഗത്തെ വിമർശിച്ച്...

വീട്ടിലെത്തിയ സഹോദരന്റെ സുഹൃത്തിന് നേരെ ആസിഡ് ആക്രമണം ; പ്രതി പിടിയിൽ

0
പാലക്കാട് : പാലക്കാട് സുഹൃത്തിന്റെ സഹോദരൻ നടത്തിയ ആസിഡ് ആക്രമണത്തിൽ യുവാവിന്...

ബുള്ളറ്റിൽ നിയമലംഘനങ്ങളുടെ ഘോഷയാത്ര ; വസ്ത്രത്തിലെ സൂചനയിൽ കുടുങ്ങി യുവാവ് ; 23,750 രൂപ...

0
കാക്കനാട് : ഹെൽമെറ്റില്ല, നമ്പർ പ്ലേറ്റില്ല, ഇൻഷുറൻസുമില്ല. അതിനുമപ്പുറം സൈലൻസറിൽ നിന്ന്...