മുഖ്യമന്ത്രി ചർച്ചയിൽ ഘടകക്ഷികൾക്ക് പ്രസക്തിയില്ലെന്ന് കോൺഗ്രസ് നേതാവ് എം.എം ഹസൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ചർച്ചയിൽ ഘടകക്ഷികൾക്ക് പ്രസക്തിയില്ലെന്ന് കോൺഗ്രസ് നേതാവ് എം.എം ഹസൻ. ഘടകകക്ഷികളോട് അഭിപ്രായം തേടുക മാത്രമാണ് കോൺഗ്രസ് ചെയ്തതെന്നും എം.എം ഹസൻ ഡൽഹിയിൽ പറഞ്ഞു. ഹസന്റെ പ്രതികരണത്തില്‍ മുസ്‍ലിം ലീഗിനും വി.ഡി സതീശൻ പക്ഷത്തിനും അതൃപ്തിയുണ്ട്. ഘടകക്ഷി എന്ന നിലയില്‍ അഭിപ്രായം പറഞ്ഞതിന് ആക്രമിക്കുന്ന രീതി ശരിയല്ലെന്നാണ് ലീഗിന്റെ നിലപാട്. 1995ല്‍ എ.കെ ആന്റണിയെ മുഖ്യമന്ത്രിയാക്കിയത് ഘടകക്ഷികളുടെ പിന്തുണ പരിഗണിച്ചാണെന്ന് സതീശൻ വിഭാഗവും ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ കെ.കരുണാകരന് ഭൂരിപക്ഷമുണ്ടായിരിക്കെയാണ് ഘടകക്ഷികളുടെ പിന്തുണ പരിഗണിച്ചത്. അന്ന് കരുണാകരനെ പുറത്താക്കുന്നതിനൊപ്പമായിരുന്ന എം. എം ഹസന് ഘടകകക്ഷികള്‍ക്കെതിരെ പറയാന്‍ അവകാശമില്ലെന്നും സതീശൻ ക്യാമ്പ് പറയുന്നു. അതേസമയം കേരള മുഖ്യമന്ത്രി ആരെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഇന്ന് ഡല്‍ഹിയിലെത്തും. വൈകിട്ട് അഞ്ചുമണിയോടെ രാഹുല്‍ ഗാന്ധിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...