പത്തനംതിട്ട : പേ വിഷബാധ മൂലം മതിയായ ചികിത്സ കിട്ടാതെ മരണമടഞ്ഞ പെരുനാട് സ്വദേശിനി അഭിരാമിയുടെ മരണത്തിൻറെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് തയ്യാറാകണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് വെട്ടൂർ ജ്യോതി പ്രസാദ് ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ ഇത്രയും പരാജമായ ഒരു മന്ത്രിയെ കേരളം കണ്ടിട്ടില്ല. ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയിലെ സർക്കാർ ആശുപത്രികൾ മതിയായ ചികിത്സാ സൗകര്യങ്ങളോ, മരുന്നുകളുമില്ലാത്ത ദുരവസ്ഥയിലാണ്.
ഒരു സർക്കാർ മെഡിക്കൽ കോളേജ്, ജില്ലാ ജനറൽ ആശുപത്രി അടക്കമുള്ള ജില്ല ആയിട്ടും ജില്ലാ പഞ്ചായത്ത് പ്രസിഡൻറിന്പോലും കോട്ടയം മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ടി വന്നത് പ്രഗൽഭയായ മന്ത്രിയുടെ കഴിവിന്റെ തെളിവാണ്. മന്ത്രി സ്വയം ഒഴിയുന്നില്ല എങ്കിൽ മുഖ്യമന്ത്രി, സ്പീക്കർ വരെശാസിച്ച് മന്ത്രിയുടെ വകുപ്പ് എടുത്തുമാറ്റാൻ മുഖ്യമന്ത്രിതന്നെ മുൻകൈയെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.