ഇടുക്കിയിലെ തെരുവുനായ വന്ധ്യംകരണ കേന്ദ്ര നിർമ്മാണം പാതിയിൽ മുടങ്ങി ; പണി നിർത്തി കരാറുകാരൻ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി ജില്ലയിലെ തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിന്റെ നിർമ്മാണം പാതിയിൽ മുടങ്ങി. ഒന്നേമുക്കാൽ കോടി രൂപയുടെ പ്രവൃത്തികൾ നടത്തിയിട്ടും ബില്ലുകൾ മാറി ലഭിക്കാതായതോടെയാണ് കരാറുകാരൻ പണി നിർത്തിയത്. തെരുവുനായ ശല്യം അതിരൂക്ഷമായി തുടരുമ്പോഴും എബിസി സെന്റർ ഇല്ലാത്ത സംസ്ഥാനത്തെ ഒരേ ഒരു ജില്ല ഇപ്പോഴും ഇടുക്കിയാണ്. നാലുമാസം മുമ്പാണ് പൈനാവിലെ ജില്ലാ പഞ്ചായത്തിന്റെ സ്ഥലത്ത് എബിസി സെന്റർ നിർമ്മാണം തുടങ്ങിയത്. ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ അത്യാധുനിക സംവിധാനത്തിൽ മൂന്നരക്കോടി രൂപ ചെലവഴിക്കുന്ന പദ്ധതി. ജില്ലാ പഞ്ചായത്ത് 20 ലക്ഷം, ബ്ലോക്ക് പഞ്ചായത്തുകൾ ഏഴ് ലക്ഷം, മുനിസിപ്പാലിറ്റികൾ പത്തു ലക്ഷം, പഞ്ചായത്തുകൾ അഞ്ചു ലക്ഷം എന്നിങ്ങനെയാണ് മാറ്റിവെക്കേണ്ടത്.

എന്നാൽ പല പഞ്ചായത്തുകളും നൽകേണ്ട തുകയുടെ നാലിൽ ഒന്നുപോലും മാറ്റിവെച്ചിട്ടില്ല. ഒന്നേമുക്കാൽ കോടി രൂപയുടെ ജോലികൾ പൂർത്തിയാക്കിയ കരാറുകാരന് ഇതുവരെ ട്രഷറിയിൽ നിന്ന് മാറി ലഭിച്ചത് 19 ലക്ഷം രൂപ മാത്രം. ഇതോടെ ജോലികൾ നിർത്തിവയ്ക്കുന്നതായി കരാറുകാരൻ ജില്ലാ പഞ്ചായത്തിനെ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....

ഞാറക്കലില്‍ 16കാരന്റെ മുഖത്തടിച്ചതായി പരാതിയുയര്‍ന്ന എസ്‌ഐ അരുണിനെതിരെ കൂടുതല്‍ പരാതി

0
കൊച്ചി: എറണാകുളം ഞാറക്കലില്‍ 16കാരന്റെ മുഖത്തടിച്ചതായി പരാതിയുയര്‍ന്ന എസ്‌ഐ അരുണിനെതിരെ കൂടുതല്‍...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ കൂടുതൽ പരിശോധനയ്ക്ക് പ്രത്യേക സംഘം

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ കൂടുതൽ പരിശോധനയ്ക്ക് പ്രത്യേക സംഘം. അയോധ്യയിൽ...

ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തികേയ സിംഗ് ചൗഹാൻ നൽകിയ മാനനഷ്ട കേസിൽ പ്രതിപക്ഷ...

0
ദില്ലി: കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തികേയ സിംഗ്...