വനം-പോലീസ് ഉദ്യോഗസ്ഥർ മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ നിയമം കയ്യിലെടുക്കുമെന്ന് സിപിഎം നേതാവ് എം.എം മണി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: വനം-പോലീസ് ഉദ്യോഗസ്ഥർ മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ നിയമം കയ്യിലെടുക്കുമെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം മണി. ഉദ്യോഗസ്ഥർക്കും വീട്ടിൽ ഭാര്യയും മക്കളുമൊക്കെ ഉണ്ടെന്ന കാര്യം ഓർക്കണമെന്നും, അടിച്ചാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. ഭരണകൂടത്തിന്റെ ഉമ്മാക്കിയൊന്നും കൃഷിക്കാരന്റെ മുന്നിൽ കാണിക്കേണ്ടതില്ലെന്നും, ജനങ്ങൾ വിചാരിച്ചാൽ ഉദ്യോഗസ്ഥർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയില്ലെന്നും എം.എം മണി മുന്നറിയിപ്പ് നൽകി. ഇടുക്കിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവിന്റെ ജെസിബി വിട്ടുകൊടുക്കാത്തതിനെതിരെ നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി വി.ഡി സതീശൻ തിരുവനന്തപുരത്ത് ഇരുന്ന് ഭരിക്കുകയാണെന്നും, സതീശൻ പോലീസിനെ വിട്ടാൽ അതിനെ പുല്ലുപോലെയേ കാണുന്നുള്ളൂവെന്നും മണി പറഞ്ഞു. ഉദ്യോഗസ്ഥരെപ്പോലെ തന്നെ തങ്ങൾക്കും വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്നും, എന്നാൽ അവരെയൊന്നും ഓർത്ത് തിരിച്ചുചെല്ലാമെന്ന് പറഞ്ഞിട്ടല്ല പൊതുപ്രവർത്തനത്തിന് ഇറങ്ങിയിരിക്കുന്നതെന്നും എം.എം മണി പറഞ്ഞു. ‘ഞങ്ങൾ രണ്ടും കൽപ്പിച്ചാണ് ഇറങ്ങിയിരിക്കുന്നത്. അടിച്ചാൽ തിരിച്ചടിക്കും, അത് തമാശയല്ല; അടിച്ചാൽ തിരിച്ചടിക്കുക തന്നെ ചെയ്യും. മാധ്യമങ്ങൾ മുന്നിലുള്ളതുകൊണ്ട് കൂടുതൽ കടത്തിപ്പറഞ്ഞാൽ നാളെ അത് വിവാദമാകും എന്നതുകൊണ്ട് മാത്രം അങ്ങോട്ട് പോകുന്നില്ല’ അദ്ദേഹം പറഞ്ഞു.

ഇടുക്കിയിൽ ആദിവാസി യുവാവിന്റെ ഉപജീവനമാർഗമായ ജെസിബി വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയും, പിന്നീട് അത് വിട്ടുകൊടുക്കാൻ തയ്യാറാവാതിരിക്കുകയും ചെയ്ത സംഭവമാണ് വലിയ പ്രതിഷേധത്തിന് വഴിവെച്ചത്. സാധാരണക്കാരായ കർഷകരെയും ആദിവാസി ജനവിഭാഗങ്ങളെയും വനംവകുപ്പ് ഉദ്യോഗസ്ഥർ അകാരണമായി ദ്രോഹിക്കുകയാണെന്ന ആരോപണം ശക്തമായി നിൽക്കുന്ന സാഹചര്യത്തിലാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്. കൃഷിക്കാർ കൃഷി ചെയ്യുന്നിടത്തോ, അവർ ജീവിക്കുന്നിടത്തോ അനാവശ്യമായി പിടിച്ചുകയറാൻ വന്നാൽ ഉദ്യോഗസ്ഥരെ അവിടെവെച്ച് നേരിടേണ്ടി വരുമെന്നും, ആ സമയത്ത് നിയമം പറഞ്ഞ് രക്ഷപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

500 രൂപ കാണാതായതിനെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന് പരാതി

0
ജയ്‌പൂർ: ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായതിനെ തുടർന്ന് ഒൻപതാം...

സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലൂടെ വിദ്വേഷ പ്രസംഗം, ശത്രുത വളര്‍ത്തല്‍, പൊതുജനശല്യം എന്നിവ...

0
പത്തനംതിട്ട : മതസൗഹാര്‍ദവും മതനിരപേക്ഷതയും നിലനിര്‍ത്താന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ -...

ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച് യൂടൂബർക്കെതിരെ കേസ്

0
ഡൽഹി: ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച്...

നെന്മാറ ഇരട്ടക്കൊലപാതക കേസ് ; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

0
പാലക്കാട്: പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി...