തിരുവനന്തപുരം: പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കഴിഞ്ഞ സർക്കാർ കരാർ മരവിപ്പിച്ചെന്നും ബിജെപിക്ക് മുന്നിൽ യുഡിഎഫ് സർക്കാർ കീഴടങ്ങിയെന്നും ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ കത്ത് അയച്ചിട്ടില്ലെന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ മറ്റൊരു കളവാണെന്നും ഗോവിന്ദൻ പറഞ്ഞു.’ ഞങ്ങൾ അധികാരത്തിലേറിയാൽ പിഎം ശ്രീയെ ഒരുനിലക്കും വെച്ചുപൊറുപ്പിക്കില്ലെന്നാണ് വി.ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇത്തരം നീക്കങ്ങളെ അറബിക്കടലിലേക്ക് തള്ളുമെന്നാണ് ഷാജിയെ പോലുള്ളവർ പറഞ്ഞിരുന്നത്. ബിജെപിയും സിപിഎമ്മുമായി ചേർന്നുള്ള ഡീലിന്‍റെ ഭാഗമാണ് അതെന്ന് പറഞ്ഞ അന്നത്തെ പ്രതിപക്ഷം ഭരണപക്ഷമായി മാറിയപ്പോൾ എന്തെല്ലാം മാറ്റങ്ങളാണുണ്ടായിരിക്കുന്നത്.
പദ്ധതി നടപ്പിലാക്കുമെന്ന് മാത്രമല്ല, വലിയ കളവുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പുവെക്കുകയും പണം വാങ്ങുകയും ചെയ്തെന്നാണ് സിപിഎം നേരത്തെ പറഞ്ഞിരുന്നത്. കളവ് മാത്രം പറയുന്ന പ്രതിപക്ഷ നേതാവെന്ന് പറഞ്ഞിടത്ത് നിന്ന്, കളവ് പറയുന്ന മുഖ്യമന്ത്രിയെയാണ് ഞങ്ങൾക്കുള്ളതെന്ന് പറയാൻ വിഷമമുണ്ടെങ്കിലും പറയാതിരിക്കാനാവില്ല”. ഗോവിന്ദൻ വിമർശിച്ചു. ‘മുഖ്യമന്ത്രി വലിയ കളവാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പണം വാങ്ങിയില്ലെന്ന് മാത്രമല്ല, ഏത് ബ്ലോക്കിലാണ്, ഏതെല്ലാ സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കേണ്ടതെന്ന് പോലും ഞങ്ങൾ തീരുമാനിച്ചില്ല. നടപ്പിലാക്കുകയല്ല ഞങ്ങൾ ചെയ്തത്. മരവിപ്പിക്കുകയാണ് ചെയ്തത്. യഥാർത്ഥത്തിൽ കളവ് മാത്രം പറഞ്ഞുകൊണ്ട്, ബിജെപി കീഴ്പെട്ടുകൊണ്ടാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നത്’. ഗോവിന്ദൻ വ്യക്തമാക്കി.





























