ഐപിഎലിനല്ല രാജ്യത്തിന് വേണ്ടി കളിക്കുന്നതിന് മുന്‍ഗണന നല്‍കൂ ; വിമര്‍ശിച്ച് കപില്‍ ദേവ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : ടി20 ലോകകപ്പിന്റെ സെമിയിൽ പോലും എത്താനാകാതെ ഇന്ത്യ പുറത്തായതിന് പിന്നാലെ വിമർശനവുമായി മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. രാജ്യത്തിന് വേണ്ടി കളിക്കുന്നതിനാണ് താരങ്ങൾ മുൻഗണന നൽകേണ്ടതെന്നും ഒരിക്കലും ഐപിഎല്ലിന് ദേശീയ ടീമിനെക്കാൾ പ്രാധാന്യം നൽകരുതെന്നും മുൻ നായകൻ അഭിപ്രായപ്പെട്ടു. ഈ ലോകകപ്പിൽ പറ്റിയ തെറ്റുകൾ മനസ്സിലാക്കി ഇക്കാര്യത്തിൽ മെച്ചപ്പെട്ട തീരുമാനമെടുക്കേണ്ടത് ബി.സി.സി.ഐ ആണെന്നും അദ്ദേഹം പറയുന്നു.

രാജ്യത്തിനായി കളിക്കുകയും നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്യുന്നതിലാണ് അഭിമാനം കൊള്ളേണ്ടത്. താരങ്ങളുടെ സാമ്പത്തിക സ്ഥിതി എന്താണെന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ അതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയുകയില്ലെന്നും കപിൽ ദേവ് പറഞ്ഞു. ഇന്ത്യയുടെ തോൽവിക്ക് കാരണം ഐപിഎൽ ആണെന്ന് അദ്ദേഹം പറഞ്ഞില്ല. എന്നാൽ ടൂർണമെന്റ് സമാപിച്ചതിന് തൊട്ട് പിന്നാലെ ലോകകപ്പ് കളിക്കേണ്ടി വന്നത് തീർച്ചയായും ബാധിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു.

ഐപിഎൽ ഒരു മോശം ടൂർണമെന്റ് ആണെന്നോ അതിൽ കളിക്കരുതെന്ന് താരങ്ങളോട് പറയുകയോ ചെയ്യില്ല. പക്ഷേ മത്സര ക്രമങ്ങൾ നിശ്ചയിക്കുമ്പോൾ ബി.സി.സി.ഐ കുറച്ചുകൂടി ശ്രദ്ധിക്കണം. ടി20 ലോകകപ്പിൽ സംഭവിച്ച തെറ്റുകളാണ് നമുക്ക് കിട്ടിയ ഏറ്റവും വലിയ പാഠമെന്നും ഇനിയും അത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും കപിൽ ദേവ് വ്യക്തമാക്കി. മാസങ്ങളായി ബയോ ബബിളിൽ കഴിയുന്നത് ബാധിച്ചുവെന്ന് ബൗളിങ് കോച്ച് ഭരത് അരുൺ, ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ എന്നിവരും അഭിപ്രായപ്പെട്ടിരുന്നു.

ഏപ്രിലിൽ ഐപിഎൽ ആരംഭിച്ച് മുതൽ ഇന്ത്യൻ താരങ്ങൾ ബയോ ബബിളിൽ ആണ്. ഇതിന് ശേഷം ഇംഗ്ലണ്ട് പര്യടനവും പിന്നീട് ഐപിഎൽ രണ്ടാം ഘട്ടവും കളിക്കേണ്ടി വന്നു. ഐപിഎൽ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ലോകകപ്പ് കളിക്കാനിറങ്ങേണ്ടി വരികയും ചെയ്തു ഇന്ത്യൻ താരങ്ങൾക്ക്. ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. താരങ്ങൾ ദേശീയ ടീമിനേക്കാൾ പ്രാധാന്യം ഐപിഎല്ലിന് നൽകുന്നുവെന്നാണ് പൊതുവായ വിമർശനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...