നട്ടുച്ചയ്ക്കും കൂരിരുട്ടിലായി രാജസ്ഥാൻ; ബിക്കാനീരിലും ചുരുവിലും മണൽക്കാറ്റും ഇടിയോടുകൂടിയ മഴയും

For full experience, Download our mobile application:
Get it on Google Play

ബിക്കാനീർ: രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം വിതച്ച് അതിശക്തമായ മണൽക്കാറ്റും ഇടിയോടുകൂടിയ മഴയും.. ശനിയാഴ്ച അപ്രതീക്ഷിതമായി ഉണ്ടായ പ്രകൃതിക്ഷോഭത്തില്‍ ജനജീവിതം സ്തംഭിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആഞ്ഞുവീശിയ മണല്‍ക്കാറ്റ് നഗരത്തെ ഇരുട്ടിലാക്കി. ഇതോടെ കാഴ്ചരിധി പൂജ്യമായി താഴ്ന്നു. നിരത്തുകളിലുണ്ടായിരുന്ന വാഹനങ്ങള്‍ ഹെഡ്‌ലൈറ്റ് തെളിയിച്ചാണ് പിന്നീട് സഞ്ചരിച്ചത്. മണിക്കൂറില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കാറ്റ് വടക്കുപടിഞ്ഞാറന്‍ രാജസ്ഥാനിലെ ബിക്കാനീര്‍, ഗംഗാനഗര്‍, ഹനുമാന്‍ഗഢ്, ചുരു, സിക്കാര്‍, ജുന്‍ജുനു, ജയ്പൂര്‍, നാഗൗര്‍ എന്നീ ജില്ലകളില്‍ ആശങ്ക ഉയര്‍ത്തി.

ജയ്പൂരില്‍ മണല്‍ക്കാറ്റിന് പിന്നാലെ ശക്തമായ മഴയും ഉണ്ടായി. കാറ്റിന്റെ ശക്തിയില്‍ മരങ്ങള്‍ കടപുഴകി. വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. ഇതോടെ നഗരങ്ങളില്‍ പലയിടങ്ങളും കൂരിരുട്ടിലായി. വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സ് എന്ന പ്രതിഭാസത്തിന്റെ ഫലമാണ് കാലാവസ്ഥയിലുണ്ടായ മാറ്റമെന്നാണ് കാലാവസ്ഥ അധികൃതര്‍ അറിയിച്ചത്. വരും ദിവസങ്ങളില്‍ ഇടിയോടുകൂടിയ മഴയും കാറ്റും തുടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...

ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് നിയന്ത്രണം മറികടന്ന് പ്രവര്‍ത്തനം; എം. എം മണിയുടെ സഹോദരൻ നടത്തുന്ന...

0
ഇടുക്കി: ഇടുക്കി അടിമാലിയില്‍ ഓറഞ്ച് അലേര്‍ട്ട് ദിവസത്തെ നിരോധന ഉത്തരവ് മറികടന്ന്...

അബിൻ വർക്കി എം.എൽ.എയെ സന്ദർശിച്ച് രമേശ് ചെന്നിത്തലയും എ.പി അനിൽകുമാറും

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്...

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...