കാസർഗോഡ്: നിർബന്ധിത സെക്ഷൻ മാറ്റം കാരണം കാസർഗോഡ് കളക്ട്രേറ്റിലെ ജീവനക്കാരിയായ ആശാലത ജീവനൊടുക്കിയ സംഭവത്തിൽ യുഡിഎഫ് സർക്കാരിനെതിരെ വ്യാപക വിമർശനം ഉയരുകയാണ്. ഇതിനിടയിലാണ് ആശാലതയുടെ ശബ്ദസന്ദേശം പുറത്തുവന്നത്. ജൂലായ് 18-ാം തീയതി ഫാമിലി വാട്സ്പ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദസന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓഡിയോയിൽ ഓഫീസിൽ പ്രശ്നങ്ങളുണ്ടെന്നും വലിയ മാനസിക വിഷമത്തിലാണെന്നും ആശാലത പറയുന്നുണ്ട്. ഇതിനുപിന്നാലെയാണ് സോഷ്യൽ മീഡിയയിൽ യുഡിഎഫ് സർക്കാരിനെതിരെ വലിയ തരത്തിലുള്ള വിമർശനങ്ങൾ ഉയരുന്നത്. ആരൊക്കെ ന്യായീകരിച്ച് മെഴുകിയാലും ആരൊക്കെ അവഗണിച്ചാലും ആശാലത ഭരണാനുകൂല സംഘടനയുടെ വേട്ടയാടലിൻറെ ഇരയാണെന്നാണ് ഉയരുന്ന വിമർശനം. നിശബ്ദമാകേണ്ടി വന്ന ആശാ ലതയുടെ ശബ്ദമായി ഡിവൈഎഫ്ഐ ഉണ്ടാകുമെന്നും ഡിവൈഎഫ്ഐ കാസർഗോഡ് ജില്ലാ സെക്രട്ടി രാജേഷ് വെള്ളാട്ട് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























