ആലപ്പുഴ : പുറക്കാട് എസ്എൻഡിപി ശാഖാ സെക്രട്ടറിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി മരിച്ച രാജുവിന്റെ സഹോദരൻ. മൃതദേഹത്തിനൊപ്പം കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പുകളിൽ ഒന്ന് വ്യാജമാണെന്നാണ് ആരോപണം. മുൻ ഭരണ സമിതി അംഗങ്ങൾ രാജുവിനെ മാനസികമായി പീഡിപ്പിച്ചുവെന്ന് സഹോദരൻ ആരോപിക്കുന്നു. അഴിമതി നടത്താൻ രാജുവിനെ പ്രരിപ്പിച്ചുവെന്നും വഴങ്ങാത്തതിന്റെ വിരോധം പ്രകടമാക്കിയെന്നും സഹോദരൻ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സഹോദരൻ രാജീവൻ ആവശ്യപ്പെടുന്നു.
ഇന്നലെ അർധരാത്രിയോടെയാണ് ആലപ്പുഴയിൽ എസ്എൻഡിപി യോഗം ശാഖാ സെക്രട്ടറി രാജുവിനെ യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഘടന പ്രശ്‌നങ്ങളാണ് മരണ കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.