ഭിന്നശേഷിക്കാരനായ മകനെ കനാലിലേക്ക് തള്ളിയ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ഭിന്നശേഷിക്കാരനായ മകനെ കനാലിലേക്ക് തള്ളിയ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. ഒഴുക്കില്‍പെട്ട കുട്ടിയെ കണ്ടെത്താനായിട്ടില്ല. നാഗാര്‍ജുന സാഗര്‍ പദ്ധതിയുടെ കനാലിലേക്കാണ് 14കാരനെ തള്ളിയിട്ടത്. സംഭവത്തില്‍ എന്‍. ശൈലജ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയുടെ ഭര്‍ത്താവ് ജീവനൊടുക്കിയിരുന്നു. വീട്ടുജോലിക്ക് പോയാണ് ശൈലജ മൂന്ന് കുട്ടികളെ സംരക്ഷിച്ചിരുന്നത്. മൂത്ത മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ഇളയ മകന്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. രണ്ടാമത്തെ മകന്‍ ഗോപി ചന്ദിന് ജന്മനാ കാഴ്ച്ചശക്തിയില്ല. കോവിഡ് കാലഘട്ടത്തില്‍ മാനസിക പിരിമുറക്കങ്ങള്‍ അനുഭവിച്ചിരുന്നതായും വേമുലപള്ളി സബ് ഇന്‍സ്പെക്ടര്‍ ഡി. രാജു പറഞ്ഞു.

ഗോപി രാത്രിയില്‍ ഉറങ്ങാതിരിക്കുന്നതും കുട്ടിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ചുള്ള ആശങ്കയും ശൈലജയെ അലട്ടിയിരുന്നതായി പോലീസ് അറിയിച്ചു. ശനിയാഴ്ച എന്‍.എസ്.പി പദ്ധതിക്ക് സമീപമെത്തിയ ശൈലജ മകനെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കര്‍ഷകന്‍ സംഭവം കാണുകയും യുവാക്കളോട് കുട്ടിയെ രക്ഷപ്പെടുത്താന്‍ പറയുകയും ചെയ്തെങ്കിലും ഒഴുക്കില്‍പെട്ട് കുട്ടിയെ കാണാതായി. ശൈലജക്കെതിരെ കൊലപാതകശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സണ്ണി ജോസഫിന്റെയടക്കം വ്യാജ സീലുണ്ടാക്കി തട്ടിപ്പ് ; കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ പരാതി

0
കണ്ണൂർ: വ്യാജ സീലുണ്ടാക്കി ജോലി വാഗ്ദാനം നടത്തിയ കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ...

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും : അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സർക്കാർ

0
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന എല്ലാ വലിയ വാഹനാപകടങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താൻ പ്രത്യേക...

കൊട്ടാരക്കര ടിപ്പർ അപകടം : രണ്ടുപേരുടെ സംസ്കാര ചടങ്ങുകൾ ഇന്ന്

0
കൊട്ടാരക്കര: നാടിനെ നടുക്കിയ കൊട്ടാരക്കര ടിപ്പർ അപകടത്തിൽ പൊലിഞ്ഞ മൂന്ന് ജീവനുകളിൽ...

ടാങ്കറുകള്‍ ഹോര്‍മുസ് കടന്നു ; എണ്ണവില വീണ്ടും ഇടിഞ്ഞു

0
ന്യൂഡല്‍ഹി: ഹോര്‍മുസ് കടന്ന കൂടുതല്‍ എണ്ണ ടാങ്കറുകള്‍ യാത്ര ചെയ്തതോടെ രാജ്യാന്തര...