കോന്നി : ജനമനസുകൾ കീഴടക്കി ആതുര സേവന രംഗത്ത് തണ്ണിതോടിന്റെ ഹൃദയം സ്പർശിച്ച ഡോ അരുൺ പ്രതാപിനും ഹെൽത്ത് ഇൻസ്‌പെക്ടർ എം രാമകൃഷ്ണനും തണ്ണിത്തോട് നിവാസികളും ഗ്രാമ പഞ്ചായത്തു ചേർന്ന് നിറ കണ്ണുകളോടെ ആണ് യാത്ര അയപ്പ് നൽകിയത്. 2014 ലാണ് പാലക്കാട്ട് നിന്നും എം രാമ കൃഷ്ണൻ ഹെൽത്ത് ഇൻസ്‌പെക്ടർ ആയി തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ജോലിക്കായി എത്തുന്നത്. അന്ന് മുതൽ 8 വർഷത്തോളം വാഹനങ്ങൾ എതാത്ത സ്ഥലങ്ങളിൽ കാൽ നടയായി പോലും ചെന്ന് തന്റെ കൃത്യ നിർവഹണം നടത്തിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ പഞ്ചായത്തിലെ ഓരോ ജനമനസുകളിലും ആരോഗ്യ പ്രവർത്തകനായ രാമകൃഷ്ണൻ ഇടം പിടിച്ചിട്ടുണ്ട്. 8 വർഷത്തിനുള്ളിൽ വളരെ പ്രധാന പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ് അദ്ദേഹം അവധി എടുത്തിട്ടുള്ളത്. ഇപ്പോൾ ജന്മ സ്ഥലമായ പാലക്കാട് ആണ് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം ആറുവർഷക്കാലം തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച ഭിഷഗ്വരനാണ് ഡോ അരുൺ പ്രതാപ്. തണ്ണിതോടും ചിറ്റാറും സേവനം അനുഷ്ഠിച്ച ഇദ്ദേഹം തന്റെ അടുത്ത് എത്തുന്ന രോഗികളെ വളരെ ഹൃദയമായി ആണ് പരിചരിക്കുന്നത്. അരുൺ പ്രതാപിനും ജന്മ നാടായ ആലപ്പുഴ ജില്ലയിലേക്കാണ് പോയത്. ഇരുവർക്കും തണ്ണിതോട് ഹൃദയം നിറഞ്ഞ യാത്ര അയപ്പ് ആണ് നൽകിയത്.