പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്.സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 257-മത് സ്നേഹഭവനം വിദേശ മലയാളിയായ ജിഷയുടെ സഹായത്താൽ തിരുവില്വാമല, ഒറളാശ്ശേരി താഴത്തേതിൽ വീട്ടിൽ സിന്ധുവിനും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനം ഉദ്ഘാടനവും ഡോ. എം. എസ്. സുനിൽ നിർവഹിച്ചു. വർഷങ്ങളായി വീടില്ലാതെ അടച്ചുറപ്പില്ലാത്ത സാഹചര്യത്തിൽ കഴിയുകയായിരുന്നു സിന്ധുവും ഭർത്താവ് മോഹനനും മൂന്ന് കുട്ടികളും.
ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്ന മോഹനന് യാതൊരുവിധ ജോലിക്കും പോവാൻ സാധിക്കാത്ത അവസ്ഥയിൽ ആയിരുന്നു. നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായി വീട് വയ്ക്കുവാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇവരുടെ അവസ്ഥ നേരിൽ കാണുവാൻ ഇടയായത് ടീച്ചർ ജിഷയുടെ സഹായത്താൽ രണ്ടുമുറിയും ഹാളും അടുക്കളയും ശുചിമുറി യും സിറ്റൗട്ടും അടങ്ങിയ വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്റ്റ് കോഡിനേറ്റർ കെ. പി. ജയലാൽ., രവികുമാർ., രാധാകൃഷ്ണൻ. കെ., എന്നിവർ പ്രസംഗിച്ചു. ജിഷ സഹായിക്കുന്ന പന്ത്രണ്ടാമത്തെ വീട് ആയിരുന്നു ഇന്നലെ നൽകിയത്.