ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ; വില്ലേജ് ഓഫിസുകളില്‍ നിശ്ചിത കാലം സേവനം നിര്‍ബന്ധമാക്കി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ വില്ലേജ് ഓഫിസുകളില്‍ നിശ്ചിത കാലം സേവനം നിര്‍ബന്ധമാക്കി റവന്യൂ വകുപ്പിന്റെ ഉത്തരവ്. ഡെപ്യൂട്ടി തഹസില്‍ദാര്‍/ ജൂനിയര്‍ സൂപ്രണ്ട് സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ രണ്ട് വര്‍ഷം വില്ലേജ് ഓഫിസില്‍ ജോലി ചെയ്യണം. വില്ലേജ് അസിസ്റ്റന്റ്, സ്പെഷല്‍ വില്ലേജ് ഓഫിസര്‍, വില്ലേജ് ഓഫിസര്‍ തസ്തികകളില്‍ ജോലി ചെയ്തവര്‍ക്കാണ് സ്ഥാനക്കയറ്റം ലഭിക്കുക. 2025 ഏപ്രില്‍ ഒന്നിനോ അതിന് ശേഷമോ തഹസില്‍ദാര്‍മാരായി സ്ഥാനക്കയറ്റം കിട്ടേണ്ടവര്‍ക്കാണ് ഉത്തരവ് ബാധകം.

അതേസമയം വില്ലേജ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിക്കാന്‍ മൂന്ന് വര്‍ഷം ക്ലര്‍ക്ക്, വില്ലേജ് അസിസ്റ്റന്റ്, സീനിയര്‍ ക്ലര്‍ക്ക്, സ്പെഷല്‍ വില്ലേജ് ഓഫിസര്‍ തസ്തികകളില്‍ സേവനം ചെയ്യണം. 2026 ഏപ്രില്‍ ഒന്നിനോ അതിന് ശേഷമോ ഉള്ള സ്ഥാനക്കയറ്റത്തിനാണ് ഉത്തരവ് ബാധകം. വില്ലേജുകളില്‍ ജോലി ചെയ്യാത്തവര്‍ക്ക് ഭൂമിയുടെ നികുതി പിരിക്കല്‍, റവന്യൂ ഭൂമി വീണ്ടെടുക്കല്‍, ക്രയവിക്രയം, പരിപാലനം, കൈമാറ്റം, കൈയേറ്റം തടയല്‍, ഫീല്‍ഡ് വര്‍ക്ക് തുടങ്ങിയ കാര്യങ്ങളില്‍ പരിചയമില്ലെന്നാണ് വകുപ്പിന്റെ കണ്ടെത്തല്‍. ഇത് റവന്യൂ വിഭാഗത്തിന്റെ  സുഗമമായ നടത്തിപ്പിനും നിയമതടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. കൂടാതെ നേരിട്ട് ഇത്തരം ഉയര്‍ന്ന തസ്തികകളില്‍ എത്തുന്നത് ജീവനക്കാര്‍ക്ക് മാനസിക സമ്മര്‍ദമുണ്ടാക്കാനും സാധ്യതയുണ്ട്.

സംഘടന നേതാക്കള്‍ വില്ലേജ് ഓഫിസുകളില്‍ ജോലി ചെയ്യാതെ ട്രൈബ്യൂണലുകളിലെ റവന്യൂ ഇന്‍സ്പെക്ടര്‍, സ്പെഷല്‍ റവന്യൂ ഇന്‍സ്പെക്ടര്‍, ഹെഡ് ക്ലര്‍ക്ക് തസ്തികകളിലിരുന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍, തഹസില്‍ദാര്‍ സ്ഥാനങ്ങളില്‍ എത്തുന്നതായി ആക്ഷേപമുണ്ട്. ഇതോടെ ഇത്തരക്കാര്‍ക്ക് തിരക്ക് പിടിച്ച ജോലിയുള്ള വില്ലേജില്‍ പോയി സേവനം നടത്തേണ്ടി വരും. വില്ലേജില്‍ ജോലി ചെയ്യാതെ ഡെപ്യൂട്ടി തഹസില്‍ദാരായി സ്ഥാനക്കയറ്റം ലഭിച്ച നിരവധി പേരുണ്ട്. റവന്യു വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഒരാള്‍ക്ക് സ്ഥാനക്കയറ്റം വഴി ഡെപ്യൂട്ടി കളക്ടര്‍ പദവിവരെ എത്താനാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവി മീനാറിൽ അം​ഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ഒരാൾ കസ്റ്റഡിയിൽ

0
പത്തനംതിട്ട: പത്തനംതിട്ട ​ഗവി മീനാറിൽ അം​ഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി....

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി

0
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ...

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിൽ വന്ദേമാതരം ഒഴിവാക്കി വിജയ് സർക്കാർ

0
ചെന്നൈ: പതിനേഴാം തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ...

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് സസ്പെൻസ് ചെയ്തു

0
തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് സസ്പെൻസ്...