മിലിട്ടറി ഇന്റലിജന്‍സും കേസ് വിവരങ്ങള്‍ ഇ.ഡിക്ക് കൈമാറണം ; ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പിഎംഎല്‍എയിലെ ഷെഡ്യൂള്‍ ചെയ്ത കുറ്റകൃത്യത്തിന് കീഴിലുള്ള കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി (ഇഡി) പങ്കിടാന്‍ മിലിട്ടറി ഇന്റലിജന്‍സ്, വിദേശകാര്യ മന്ത്രാലയം, നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ് എന്നിവയുള്‍പ്പെടെ 15 വകുപ്പുകളോടുകൂടി നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ധനമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് ദേശീയ അന്വേഷണ ഏജന്‍സി, സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്, സംസ്ഥാന പോലീസ് വകുപ്പുകള്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, വിദേശകാര്യ മന്ത്രാലയം, കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, പ്രത്യേക അന്വേഷണ സംഘം, നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ്, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍, ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി, നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ എന്നിവയുടെ അന്വേഷണം ഇഡിയുടെ അധികാരപരിധിയില്‍ പെടുകയാണെങ്കില്‍ അവരുമായി വിവരങ്ങള്‍ പങ്കിടാന്‍ ഏജന്‍സികള്‍ ബാധ്യസ്ഥരാണ്.

ഇതുകൂടാതെ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് (ക്ലാസിഫിക്കേഷന്‍, കണ്‍ട്രോള്‍, അപ്പീല്‍) ചട്ടങ്ങള്‍ അല്ലെങ്കില്‍ പബ്ലിക് സെര്‍വന്റ്‌സ് (എന്‍ക്വയറി) നിയമത്തിലെ വ്യവസ്ഥകള്‍ എന്നിവയ്ക്ക് കീഴിലുള്ള അന്വേഷണ അതോറിറ്റിയും കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ സമ്മതത്തോടെ നിയമിച്ച മറ്റേതെങ്കിലും പ്രാഥമിക അന്വേഷണ അതോറിറ്റിയും കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതിയോടെ ഡിസിപ്ലിനറി അതോറിറ്റിയും ഇഡിയുമായി വിവരങ്ങള്‍ പങ്കുവെയ്ക്കണം.

വിവരം ലഭിച്ചതിന് ശേഷം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരം കേസെടുക്കാന്‍ ഇഡിക്ക് അധികാരമുണ്ടാകും. പിന്നീട് അവരുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഏജന്‍സിക്ക് നടപടിയെടുക്കാം.’ഇത് ഞങ്ങള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കുന്ന പ്രക്രിയയെ എളുപ്പമുള്ളതാക്കും. മുമ്പ് ചില വകുപ്പുകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും കേസുകളുടെ വിശദാംശങ്ങള്‍ ലഭിക്കുന്നതിന് ഞങ്ങള്‍ ചില തലത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെ അധികാരപരിധിയിലുള്ള ഒരു കേസാണെങ്കില്‍ കേസ് വിശദാംശങ്ങള്‍ നേടാനും അന്വേഷണം ആരംഭിക്കാനും എളുപ്പമാകും. ഇ.ഡിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ 2006-ല്‍ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് ഡയറക്ടര്‍ (ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് ഇന്ത്യ ധനമന്ത്രാലയത്തിന് കീഴില്‍ റവന്യൂ വകുപ്പ്), കാബിനറ്റ് സെക്രട്ടേറിയറ്റ് (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്), ആഭ്യന്തര മന്ത്രാലയം അല്ലെങ്കില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് അല്ലെങ്കില്‍ ഇന്റലിജന്‍സ് ബ്യൂറോ, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം, സംസ്ഥാന സര്‍ക്കാരുകളുടെ ചീഫ് സെക്രട്ടറിമാര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കമ്പനി കാര്യ വകുപ്പ്, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവര്‍ ഇഡിയുമായി വിവരങ്ങള്‍ പങ്കിടാന്‍ ബാധ്യസ്ഥരായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വർണം വാങ്ങാൻ പറ്റിയ സമയം ; ഇന്നും സ്വർണവില കുത്തനെയിടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയിലെ...

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം , നികുതിയില്‍ 50 ശതമാനം ഇളവ്

0
തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...