തിരഞ്ഞെടുപ്പ് ചൂടിനിടെ വൻ വേട്ട ; തമിഴ്‌നാട്ടിലും ബംഗാളിലുമായി പിടിച്ചെടുത്തത് 1000 കോടിയിലധികം രൂപ!

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് 1000 കോടിയിലധികം രൂപയുടെ അനധികൃത പണവും മറ്റ് സാമഗ്രികളും പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇലക്ഷൻ സീഷർ മാനേജ്‌മെന്റ് സിസ്റ്റം വഴിയുള്ള ശക്തമായ നിരീക്ഷണത്തിലാണ് ഈ വൻ തുക കണ്ടെത്തിയത്. കണക്കുകൾ പ്രകാരം തമിഴ്‌നാട്ടിൽ നിന്ന് 599.24 കോടി രൂപയും ബംഗാളിൽ നിന്ന് 472.89 കോടി രൂപയുമാണ് കണ്ടെടുത്തത്. ഇതിൽ പണം കൂടാതെ മദ്യം, മയക്കുമരുന്ന്, സ്വർണ്ണം തുടങ്ങിയ വിലയേറിയ ലോഹങ്ങളും ഉൾപ്പെടുന്നു. പരിശോധനകൾക്കിടയിൽ സാധാരണക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ, ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-ന് നടക്കും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ മെയ് നാലിനാണ് നിശ്ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കൃത്രിമങ്ങൾ തടയുന്നതിന്റെ ഭാഗമായി വാഹന പരിശോധനകളും നിരീക്ഷണങ്ങളും ശക്തമായി തുടരുകയാണ്. പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാതല കമ്മിറ്റികളും സജ്ജമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മദ്യപാനം ചോദ്യം ചെയ്തതിന് ക്രൂരത; ജാർഖണ്ഡിൽ അച്ഛനെ മകൻ കോടാലി കൊണ്ട് വെട്ടിക്കൊന്നു

0
റാഞ്ചി: മദ്യപാനം ചോദ്യംചെയ്തതിന് അച്ഛനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് മകന്‍. ജാര്‍ഖണ്ഡിലെ...

കൊലപ്പെടുത്തിയത് പ്രണയത്തിന് തടസ്സമായതുകൊണ്ട്; എഫ്‌ഐആറില്‍ സിയക്കെതിരെ ഗുരുതര ആരോപണം

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ അഗര്‍വാളിനെ കൊലപ്പെടുത്തിയത് പ്രതിശ്രുത വധുവായ...

കേരള വികസനത്തിന് വേൾഡ് മലയാളി കൗൺസിലിന്റെ  “കേരള ഫസ്റ്റ് ” കർമ്മ പദ്ധതി

0
കൊച്ചി: വേൾഡ് മലയാളി കേരള കൗൺസിലിന്റെ പുതിയ നേതൃത്വം ചുമതലയേറ്റു. ചെയർമാൻ...

മുഖ്യമന്ത്രി കണ്ടാല്‍ സുന്ദരന്‍ ആണെങ്കിലും ചെകുത്താന്റെ സ്വഭാവമാണെന്ന് എം.എം മണി

0
തൊടുപുഴ: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം നേതാവ് എം.എം...