ചെങ്ങന്നൂർ : ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി മന്ത്രി രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇ.പി. ജയരാജന്റെ കുടുംബത്തിനു പങ്കാളിത്തമുള്ള റിസോർട്ടായ ‘വൈദേക’ത്തിന് എതിരായ ഇ.ഡിയുടെ അന്വേഷണം ഒഴിവാക്കാൻ രാജീവ് ചന്ദ്രശേഖർ സഹായിച്ചെന്നും ‘വൈദേക’വും രാജീവ് ചന്ദ്രശേഖറിന്റെ ‘നിരാമയ റിട്രീറ്റ്സും’ ഒറ്റ കമ്പനിയാണെന്നും സതീശൻ പറയുന്നു.
ഇവർ തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങൾ പോലുമുണ്ട്. ബിസിനസ് പങ്കാളിത്തമെന്ന ആരോപണം ഇരുവരും നിഷേധിച്ചിട്ടില്ല. നിഷേധിച്ചാൽ തെളിവുകൾ പുറത്തുവിടും. കുടുംബാംഗങ്ങൾ ഉള്ളതിനാലാണു ചിത്രങ്ങൾ ഇപ്പോൾ പുറത്തുവിടാത്തത്. കേസു കൊടുക്കുകയാണെങ്കിൽ ചിത്രങ്ങൾ പുറത്തുവിടുമെന്ന് സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.






























