കാട്ടുപന്നി ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ കർഷകർ വലയുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടുപന്നി ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ വലയുകയാണ് കർഷകർ. കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നികളെ വെടിവെക്കാൻ അനുമതി ഉണ്ടെങ്കിലും കടമ്പകൾ കഠിനമാണ്. പന്നിയെ വെടിവെച്ചിട്ടാലും തീരാത്ത സങ്കീർണ്ണതകളിലാണ് കർഷകർ. കയ്യില്‍ ലൈസന്‍സുള്ള ഒരു തോക്കും കാട്ടുപന്നിയെ വെടിവെക്കാനുള്ള അനുമതിയും കര്‍ഷകന്‍ തന്നെ സംഘടിപ്പിക്കാമെന്നുവെച്ചാലോ അതിനും വർഷങ്ങളോളം കാത്തിരിക്കണം. അത് വരെയുള്ള നഷ്ടവും സഹിക്കണം.

പന്നി എന്തായാലും അതുവരെ കാത്തിരിക്കില്ല. ഇതു കൊണ്ടും പ്രശ്‌നം തീരുന്നില്ല. വെടിവെക്കാന്‍ പോകുന്ന കാട്ടുപന്നി മുലയൂട്ടുന്നതല്ലെന്ന് ഉറപ്പുവരുത്തണം. വെടിയേല്‍ക്കുന്നത് കാടിന്റെ അതിരിന് പുറത്താണെന്ന് ഉറപ്പ് വരുത്തണം. രാത്രി മുഴുവന്‍ വെടിവെച്ചിട്ട പന്നിയുടെ ജഡത്തിന് കാവലിരിക്കണം. പിറ്റേന്ന് ഉദ്യോഗസ്ഥരെത്തുന്നത് വരെ പന്നിയുടെ ദേഹത്ത് നിന്ന് ഒരു കഷ്ണം മാംസം എങ്കിലും അടർന്നാൽ കര്‍ഷകന്‍ അഴിയെണ്ണേണ്ടി വരും.

2017 മുതല്‍ 2021 വരെ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 6087 കാട്ടുപന്നിയാക്രമണങ്ങള്‍ ആണ്. പന്നിയാക്രമണത്തിൽ പരിഹാരത്തിനായി സർക്കാരിന് ആകെ കിട്ടിയത് 10,669 അപേക്ഷകള്‍. ഇതില്‍ 6651 അപേക്ഷകള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ബാക്കിയുള്ളവര്‍ ഇപ്പോഴും ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. ചുരുക്കത്തിൽ ഒരു ഉത്തരവ് കൊണ്ട് കർഷകന്റെ ഉറക്കം നഷ്ടപ്പെട്ടത് മാത്രം മെച്ചം. ഇങ്ങനെ ജീവനും ജീവിതോപാധിയും നഷ്ടപ്പെട്ട്, വന്യമൃഗാക്രമണങ്ങൾ മൂലം ആളൊഴി‌ഞ്ഞ ഗ്രാമങ്ങൾ ഒന്നും രണ്ടുമല്ല എന്നതാണ് യാഥാർത്ഥ്യം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ എസ്ഐമാരെ ചോദ്യം ചെയ്ത് പ്രത്യേക...

0
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

നവീൻ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട നടപടിയെ പത്തനംതിട്ട ഡി.സി.സി സ്വാഗതം ചെയ്തു

0
പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ...

മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം

0
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ...

ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....