ശുഭ സൂചന ; ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : പ്രധാന സൂചികകളുടെ ക്ലോസിങ് നിലവാരത്തിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ഓഹരി വിപണികൾ സർവകാല റെക്കോഡ് നിലവാരത്തിലാണ് കഴിഞ്ഞ ദിവസത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. മാർച്ച് മാസത്തിനു ശേഷമുള്ള മൂന്ന് മാസക്കാലയളവിൽ എൻഎസ്ഇയുടെ നിഫ്റ്റി സൂചിക 2,000 പോയിന്റ് നേട്ടം സ്വന്തമാക്കി. 2023-ൽ ഇതുവരെയായി നിഫ്റ്റിയിൽ കുറിച്ച ഏറ്റവും താഴ്ന്ന നിലവാരം 16,828-ലാകുന്നു. എന്നാൽ വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ നിഫ്റ്റി സൂചികയുടെ ക്ലോസിങ് 18,826-ലാണ്. സമാനമായി ബിഎസ്ഇയുടെ സ്മോൾ ക്യാപ്, മിഡ് ക്യാപ് സൂചികകളും പുതിയ സർവകാല റെക്കോഡ് ഉയർന്ന നിലവാരം കുറിച്ചിട്ടുണ്ട്. പണപ്പെരുപ്പം താഴുന്നതും കൂടുതൽ പലിശ നിരക്ക് വർധനയിലേക്ക് പോകാതെ ആർബിഐ പിൻവാങ്ങിയതും ഭേദപ്പെട്ട മാർച്ച് പാദത്തിലെ കോർപറേറ്റ് പ്രവർത്തന ഫലവും താരതമ്യേന മികച്ച ജിഡിപി നിരക്കുകളുമൊക്കെ ആഭ്യന്തര ഓഹരി വിപണിയിലെ മുന്നേറ്റത്തിന് കാരണങ്ങളാകുന്നുണ്ട്. എന്നിരുന്നാലും സമീപകാല ഇന്ത്യൻ വിപണിയിലെ മുന്നേറ്റത്തിന് പിന്നിലെ നിർണായക ശക്തികളിലൊന്ന് ആവേശത്തോടെ ഒഴുകിയെത്തുന്ന വിദേശ നിക്ഷേപമാകുന്നു. അമേരിക്ക, യൂറോപ്യൻ മേഖലകളിൽ നിന്നുമുള്ള ഭൂരിഭാഗം വിദേശ നിക്ഷേപക സ്ഥാപനങ്ങളും

ഇന്ത്യയുടെ വളർച്ചയിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നതാണ് കാരണം. ആഗോള ധനകാര്യ സേവന സ്ഥാപനങ്ങളിലൊന്നായ യുബിഎസിന്റെ റിപ്പോർട്ട് പ്രകാരം, 50-ലധികം വിദേശ നിക്ഷേപക സ്ഥാപനങ്ങൾ, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ പോസിറ്റീവ് കാഴ്ചപ്പാട് പുലർത്തുന്നു. ഇതിന്റെ ഫലമെന്നോണം 2023 മാർച്ചിന് ശേഷം ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ഒഴുകിയെത്തിയത് 950 കോടി ഡോളറാണ് (ഏകദേശം 78,000 കോടി രൂപ). ഇതിന് തൊട്ടുമുമ്പുള്ള 3 മാസക്കാലയളവിനിടെ, ചൈനയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയതിന്റെയും ചില ഇന്ത്യൻ കോർപറേറ്റ് ഗ്രൂപ്പുകൾക്കെതിരേ തട്ടിപ്പ് ആരോപണം ഉയർന്നതിന്റെയും പശ്ചാത്തലത്തിൽ, 450 കോടി ഡോളറിന്റെ നിക്ഷേപം ഇന്ത്യൻ വിപണിയിൽ നിന്നും വിദേശ നിക്ഷേപകർ പിൻവലിച്ച സ്ഥാനത്താണ് ഇപ്പോഴത്തെ ആവേശം എന്നതും ശ്രദ്ധേയം.

ലോക്ക്ഡൗൺ പിൻവലിച്ചതിനു പിന്നാലെയുള്ള ആദ്യ കാലയളവിൽ സ്വാഭാവികമായി ഉണ്ടാകാവുന്ന സാമ്പത്തിക ഉണർവിന് ശേഷവും സ്ഥിരതയാർന്ന തോതിൽ ഇന്ത്യ പ്രകടമാക്കുന്ന സാമ്പത്തിക വളർച്ച തികച്ചും അപ്രതീക്ഷിതമാണ്. മറ്റ് വികസ്വര രാജ്യങ്ങളേക്കാൾ ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് സവിശേഷതയുണ്ടെന്ന് മിക്ക വിദേശ നിക്ഷേപക സ്ഥാപനങ്ങളും പൊതുവെ അംഗീകരിക്കുന്നുണ്ട്. എന്നിരുന്നാലും ഗ്രാമീണ/നഗര പ്രദേശങ്ങളിലും സേവന/ ഉത്പാദന മേഖലയിലും സമ്പന്ന/ സാധാരണക്കാരിലും തിരിച്ചുവരവിന്റെ വേഗം വ്യത്യാസപ്പെട്ടിരിക്കുന്നു,” യുബിഎസിന്റെ റിപ്പോർട്ടിൽ സൂചിപ്പിച്ചു. അതുപോലെ, അടുത്ത വർഷം ഏപ്രിൽ/ മേയ് മാസങ്ങളിലായി നടക്കാൻ പോകുന്ന പൊതു തെരഞ്ഞെടുപ്പിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെ വിജയിക്കുമെന്നാണ് വലിയൊരു വിഭാഗം ആഗോള നിക്ഷേപകർ കണക്കുകൂട്ടുന്നത്. 2023 ഡിസംബർ പാദത്തിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾക്കും ഇക്കാര്യത്തിൽ നേരിയ സ്വാധീനം മാത്രമേ ചെലുത്താൻ സാധ്യതയുള്ളൂവെന്നും വിദേശ നിക്ഷേപക സ്ഥാപനങ്ങൾ കരുതുന്നതായി യുബിഎസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം വീണു ; കുട്ടിയ്ക്കുൾപ്പെടെ പരിക്ക്

0
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണ്...

രാമക്ഷേത്ര സംഭാവനക്കൊള്ള : ഒന്നാംപ്രതി അവിനാഷ് ശുക്ല ; ചമ്പത് റായിയെ അറസ്റ്റുചെയ്യണമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളക്കേസിൽ അവിനാഷ് ശുക്ല ഒന്നാംപ്രതിയെന്ന് പ്രത്യേക...

റെക്കോർഡിട്ട് പഴനിയിലെ വരുമാനം : നൂറു കോടി രൂപ കടന്നു ; പഞ്ചാമൃത വിൽപന...

0
പൊള്ളാച്ചി : തമിഴ്നാട്ടിലെ പ്രമുഖ തീർഥാടന കേന്ദ്രമായ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിൽ...

തേഞ്ഞ ടയറുമായി അപകടകരമായ സർവീസ് : കെഎസ്ആർടിസി ഉൾപ്പെടെ 8 ബസുകൾക്ക് എതിരെ നടപടി

0
ഇരിട്ടി : തേഞ്ഞുതീർന്ന ടയറുകളുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ഉൾപ്പെടെ...