ശുഭ സൂചന ; ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : പ്രധാന സൂചികകളുടെ ക്ലോസിങ് നിലവാരത്തിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ഓഹരി വിപണികൾ സർവകാല റെക്കോഡ് നിലവാരത്തിലാണ് കഴിഞ്ഞ ദിവസത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. മാർച്ച് മാസത്തിനു ശേഷമുള്ള മൂന്ന് മാസക്കാലയളവിൽ എൻഎസ്ഇയുടെ നിഫ്റ്റി സൂചിക 2,000 പോയിന്റ് നേട്ടം സ്വന്തമാക്കി. 2023-ൽ ഇതുവരെയായി നിഫ്റ്റിയിൽ കുറിച്ച ഏറ്റവും താഴ്ന്ന നിലവാരം 16,828-ലാകുന്നു. എന്നാൽ വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ നിഫ്റ്റി സൂചികയുടെ ക്ലോസിങ് 18,826-ലാണ്. സമാനമായി ബിഎസ്ഇയുടെ സ്മോൾ ക്യാപ്, മിഡ് ക്യാപ് സൂചികകളും പുതിയ സർവകാല റെക്കോഡ് ഉയർന്ന നിലവാരം കുറിച്ചിട്ടുണ്ട്. പണപ്പെരുപ്പം താഴുന്നതും കൂടുതൽ പലിശ നിരക്ക് വർധനയിലേക്ക് പോകാതെ ആർബിഐ പിൻവാങ്ങിയതും ഭേദപ്പെട്ട മാർച്ച് പാദത്തിലെ കോർപറേറ്റ് പ്രവർത്തന ഫലവും താരതമ്യേന മികച്ച ജിഡിപി നിരക്കുകളുമൊക്കെ ആഭ്യന്തര ഓഹരി വിപണിയിലെ മുന്നേറ്റത്തിന് കാരണങ്ങളാകുന്നുണ്ട്. എന്നിരുന്നാലും സമീപകാല ഇന്ത്യൻ വിപണിയിലെ മുന്നേറ്റത്തിന് പിന്നിലെ നിർണായക ശക്തികളിലൊന്ന് ആവേശത്തോടെ ഒഴുകിയെത്തുന്ന വിദേശ നിക്ഷേപമാകുന്നു. അമേരിക്ക, യൂറോപ്യൻ മേഖലകളിൽ നിന്നുമുള്ള ഭൂരിഭാഗം വിദേശ നിക്ഷേപക സ്ഥാപനങ്ങളും

ഇന്ത്യയുടെ വളർച്ചയിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നതാണ് കാരണം. ആഗോള ധനകാര്യ സേവന സ്ഥാപനങ്ങളിലൊന്നായ യുബിഎസിന്റെ റിപ്പോർട്ട് പ്രകാരം, 50-ലധികം വിദേശ നിക്ഷേപക സ്ഥാപനങ്ങൾ, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ പോസിറ്റീവ് കാഴ്ചപ്പാട് പുലർത്തുന്നു. ഇതിന്റെ ഫലമെന്നോണം 2023 മാർച്ചിന് ശേഷം ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ഒഴുകിയെത്തിയത് 950 കോടി ഡോളറാണ് (ഏകദേശം 78,000 കോടി രൂപ). ഇതിന് തൊട്ടുമുമ്പുള്ള 3 മാസക്കാലയളവിനിടെ, ചൈനയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയതിന്റെയും ചില ഇന്ത്യൻ കോർപറേറ്റ് ഗ്രൂപ്പുകൾക്കെതിരേ തട്ടിപ്പ് ആരോപണം ഉയർന്നതിന്റെയും പശ്ചാത്തലത്തിൽ, 450 കോടി ഡോളറിന്റെ നിക്ഷേപം ഇന്ത്യൻ വിപണിയിൽ നിന്നും വിദേശ നിക്ഷേപകർ പിൻവലിച്ച സ്ഥാനത്താണ് ഇപ്പോഴത്തെ ആവേശം എന്നതും ശ്രദ്ധേയം.

ലോക്ക്ഡൗൺ പിൻവലിച്ചതിനു പിന്നാലെയുള്ള ആദ്യ കാലയളവിൽ സ്വാഭാവികമായി ഉണ്ടാകാവുന്ന സാമ്പത്തിക ഉണർവിന് ശേഷവും സ്ഥിരതയാർന്ന തോതിൽ ഇന്ത്യ പ്രകടമാക്കുന്ന സാമ്പത്തിക വളർച്ച തികച്ചും അപ്രതീക്ഷിതമാണ്. മറ്റ് വികസ്വര രാജ്യങ്ങളേക്കാൾ ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് സവിശേഷതയുണ്ടെന്ന് മിക്ക വിദേശ നിക്ഷേപക സ്ഥാപനങ്ങളും പൊതുവെ അംഗീകരിക്കുന്നുണ്ട്. എന്നിരുന്നാലും ഗ്രാമീണ/നഗര പ്രദേശങ്ങളിലും സേവന/ ഉത്പാദന മേഖലയിലും സമ്പന്ന/ സാധാരണക്കാരിലും തിരിച്ചുവരവിന്റെ വേഗം വ്യത്യാസപ്പെട്ടിരിക്കുന്നു,” യുബിഎസിന്റെ റിപ്പോർട്ടിൽ സൂചിപ്പിച്ചു. അതുപോലെ, അടുത്ത വർഷം ഏപ്രിൽ/ മേയ് മാസങ്ങളിലായി നടക്കാൻ പോകുന്ന പൊതു തെരഞ്ഞെടുപ്പിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെ വിജയിക്കുമെന്നാണ് വലിയൊരു വിഭാഗം ആഗോള നിക്ഷേപകർ കണക്കുകൂട്ടുന്നത്. 2023 ഡിസംബർ പാദത്തിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾക്കും ഇക്കാര്യത്തിൽ നേരിയ സ്വാധീനം മാത്രമേ ചെലുത്താൻ സാധ്യതയുള്ളൂവെന്നും വിദേശ നിക്ഷേപക സ്ഥാപനങ്ങൾ കരുതുന്നതായി യുബിഎസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...