ന്യൂഡല്‍ഹി : റോഹിങ്ക്യ അഭയാർഥി പ്രശ്‌നം ചർച്ചയാക്കി ബി.ജെ.പി. ആം ആദ്മി പാര്‍ട്ടിയാണ് റോഹിങ്ക്യക്കാരെ സംരക്ഷിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. മുൻ നയതന്ത്ര ഉദ്യോഗസ്ഥനായ ഹർദീപ് പുരിക്ക് ബി.ജെ.പി രാഷ്ട്രീയം വേണ്ടത്ര പിടിയില്ലാത്തതിനാലാണ് റോഹിങ്ക്യൻ പ്രശ്നത്തിൽ അനുകൂല നിലപാട് സ്വീകരിച്ചതെന്ന് സംഘപരിവാറിലെ ഒരു വിഭാഗം ആരോപിക്കുന്നു.
അതീവ ദുർബല വിഭാഗങ്ങൾക്കായി സർക്കാർ നിർമ്മിച്ച ഫ്ലാറ്റുകളിലേക്ക് റോഹിങ്ക്യൻ അഭയാർഥികളെ മാറ്റുമെന്ന് കേന്ദ്രഭവന നിർമാണ മന്ത്രി ഹർദീപ് സിങ് പുരിയാണ് അറിയിച്ചത്. അഭയാർഥികൾക്ക് ആദ്യം താമസ സൗകര്യം ഒരുക്കിയത് ആം ആദ്മി സർക്കാർ ആണെന്നാണ് ബി.ജെ.പിയുടെ വാദം. ഈ പ്രചാരണം ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഒരു പടി മുന്നിൽ നിൽക്കുന്ന ആം ആദ്മിയെ റോഹിങ്ക്യയുടെ പേരിൽ പിടിച്ചു കെട്ടാനുള്ള ബി.ജെ.പി തന്ത്രമാണെന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍ റോഹിങ്ക്യൻ അഭയാർഥികൾ ഒരിക്കലും ഇന്ത്യൻ പൗരന്മാർ ആവുകയില്ലെന്നും അവരെ മടക്കി അയക്കുമെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.





























