പത്തനംതിട്ട : വിൽപ്പനക്കായി വിദേശമദ്യം ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടറിൽ കൊണ്ടുവരവേ പ്രതി പോലീസ് പിടിയിലായി. തണ്ണിത്തോട് തേക്കുതോട് തൂമ്പാകുളം രാധാപുരത്ത് വീട്ടിൽ പറമശ്വരൻ ആചാരിയുടെ മകൻ വാസുദേവൻ ആചാരി (53) ആണ് തണ്ണിത്തോട് പോലീസിന്റെ പിടിയിലായത്. ഞായർ വൈകീട്ട് അഞ്ചരയ്ക്ക് പ്ലാന്റേഷൻ ജംഗ്ഷനിൽ നിന്നാണ് ഇയാൾ മദ്യവുമായി അറസ്റ്റിലായത്. 500 മില്ലി ലിറ്റർ കൊള്ളുന്ന 7 കുപ്പികളിലും 1000 മില്ലി ലിറ്ററിന്റെ 2 കുപ്പികളിലുമായാണ് മദ്യം കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമുള്ള ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. എസ് ഐ ചന്ദ്രമോഹന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്, സി പി ഓമാരായ മുജീബ്, ഷാബു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വിൽപ്പനക്കായി കൊണ്ടുവന്ന വിദേശമദ്യം പിടിച്ചു
RECENT NEWS
Advertisment



























