തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ കോളേജ് പഠനത്തിനെത്തും. ഇതിനായി ‘ലോകം കേരളത്തിലെ കാമ്പസിലേക്ക് ‘ എന്ന പേരിലുള്ള പഠനപരിപാടിയുടെ പണിപ്പുരയിലാണ് സർക്കാർ. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസം കൂടുതൽ ആകർഷകമാക്കാൻ ലക്ഷ്യമിട്ടാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിഭാവനംചെയ്യുന്ന ഈ പരിപാടി. വിദ്യാർഥികൾക്ക് ഫെലോഷിപ്പ് നൽകിക്കൊണ്ടുള്ള കോളേജ് പ്രവേശനം ആദ്യഘട്ടത്തിൽ പി.ജി. കോഴ്‌സുകളിലായിരിക്കും. വിദേശത്തുനിന്നുള്ള 10 വിദ്യാർഥികൾക്കും മറ്റുസംസ്ഥാനങ്ങളിലെ രണ്ടു വിദ്യാർഥികൾക്കുവീതവും ഫെലോഷിപ്പ് നൽകും.
ഫീസിളവിനു പുറമേ, പഠന -ജീവിതച്ചെലവ് മുഴുവൻ സർക്കാർ വഹിക്കുന്ന തരത്തിലായിരിക്കുമിത്. ഫെലോഷിപ്പ് തുക നിശ്ചയിച്ചിട്ടില്ല. വിദ്യാർഥികളെ തിരഞ്ഞെടുക്കാൻ അന്താരാഷ്ട്ര മാതൃക സ്വീകരിക്കും. മറ്റു സംസ്ഥാനങ്ങളിൽ സമാനമായ പദ്ധതിയുണ്ടെങ്കിൽ, കേരളത്തിലെ വിദ്യാർഥികൾക്ക് അവിടെയും പഠിക്കാൻ അവസരമൊരുങ്ങുമെന്ന് മന്ത്രി റോജി എം. ജോൺ അറിയിച്ചു. ഇതിനായി ആശയവിനിമയം നടത്താമെന്ന് കൗൺസിൽ ഉപാധ്യക്ഷൻ ഡോ. അച്യുത് ശങ്കർ പറഞ്ഞു.






























