കോവിഡിനെതിരേ ആദ്യ ഗുളികയായ മോള്‍നുപിരാവിര്‍ ; കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോവിഡിനെതിരേ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതിനൽകിയ ആദ്യ ഗുളികയായ മോൾനുപിരാവിറുമായി ബന്ധപ്പെട്ട് കൂടുതൽ പരീക്ഷണങ്ങൾ നടത്തുമെന്ന് മരുന്നുകമ്പനികൾ. 13,000 രോഗികളിൽ വിദഗ്ധപരീക്ഷണത്തിനുശേഷം വിശദറിപ്പോർട്ട് കേന്ദ്ര ഡ്രഗ് അതോറിറ്റിക്ക് സമർപ്പിക്കും. മൂന്നുമാസം കൂടുമ്പോൾ ഇത് ആവർത്തിക്കണം. സിപ്ല, മിലാൻ, ടോറന്റ്, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങി 13 മരുന്നുകമ്പനികൾക്കാണ് മോൽനുപിരാവിർ നിർമാണത്തിന് അനുമതിലഭിച്ചത്. അമേരിക്കൻ കമ്പനികളായ മെർക്ക് ആൻഡ് കമ്പനിയും റിഡ്ജ്ബാക്ക് ബയോ തെറപ്യൂട്ടിക്സും സംയുക്തമായി വികസിപ്പിച്ച മരുന്നിന് അടിയന്തരഘട്ടങ്ങളിൽ മാത്രമാണ് ഉപയോഗം അനുവദിച്ചിട്ടുള്ളത്.

കഴിഞ്ഞദിവസം അടയന്തര ഉപയോഗത്തിന് അനുമതിനൽകിയ ബയോളജിക്കൽ ഇയുടെ കോർബിവാക്സ് മൂന്നാം ഡോസായി ഉപയോഗിക്കുന്നത് പരിഗണനയിൽ. ഇതുമായി ബന്ധപ്പെട്ട് പരീക്ഷണം നടത്താൻ ഡ്രഗ് കൺട്രോളർ അനുമതിനൽകി. വാക്സിന്റെ രണ്ടു ഡോസും സീകരിച്ചവരിൽ ആറ്, ഒമ്പത് മാസങ്ങൾക്കുശേഷം രോഗപ്രതിരോധശേഷി പഠിക്കണം. വിവിധ പ്രായക്കാർ, 50 ശതമാനം ഗുരുതരരോഗങ്ങളുള്ളവർ തുടങ്ങിയവരിൽ പരീക്ഷണം നടത്തണമെന്നും കമ്പനിക്ക് നിർദേശം നൽകി. ഭാരത് ബയോടെക്കിന്റെ കോവാക്സിന് മൂന്നാം ഡോസ് പരീക്ഷണത്തിന് നേരത്തേ അനുമതിനൽകിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുവൈത്തിൽ ഉഷ്ണക്കാറ്റ് വീശിയടിക്കുന്നു

0
കുവൈത്ത് സിറ്റി: കുവൈത്തിൽ അതിതീവ്രമായ ചൂടിനും വരണ്ട കാലാവസ്ഥയ്ക്കും കാരണമാകുന്ന...

ഇലക്ട്രിക് വാഹനം വാങ്ങാനെത്തിയ ഉപഭോക്താവിന്റെ പേരിൽ വ്യാജ വായ്പയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവതി...

0
തിരുവനന്തപുരം: ഇലക്ട്രിക് വാഹനം വാങ്ങാനെത്തിയ ഉപഭോക്താവിൽ നിന്ന് മുഴുവൻ തുകയും കൈപ്പറ്റിയ...

നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ.റാം കീഴടങ്ങി

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട...

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; സിജെപിയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ

0
ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിനിടെ...