തിരുവനന്തപുരം : സമരം ചെയ്യുന്ന ഹൗസ് സർജൻമാരെ ചർച്ചയ്ക്കു വിളിച്ച് സർക്കാർ. ആരോഗ്യമന്ത്രിയുടെ ഓഫിസിലെത്താൻ നിർദേശം നൽകി. ഇന്നു രാവിലെയാണ് ഹൗസ് സർജന്മാരുടെ സൂചനാ സമരം ആരംഭിച്ചത്. ഇതോടെ മെഡിക്കൽ കോളജുകളിലെ പ്രവർത്തനം താറുമാറായി. ശസ്ത്രക്രിയകൾ മാറ്റി.
മെഡിക്കൽ കോളജ് പിജി ഡോക്ടർമാരും രണ്ടാഴ്ചയായി സമരത്തിലാണ്. എന്നാൽ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചെന്നും പിജി ഡോക്ടർമാരുമായി ഇനി ചർച്ചയ്ക്കില്ലെന്നുമുള്ള കർശന നിലപാടിലായിരുന്നു സർക്കാർ. 373 ജൂനിയർ ഡോക്ടർമാരെ നിയമിക്കാൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയെങ്കിലും ആവശ്യമുള്ളതിന്റെ മൂന്നിലൊന്നു പേരെ നിയമിച്ചതു കൊണ്ട് കാര്യമില്ലെന്നാണ് പിജി വിദ്യാർഥികളുടെ നിലപാട്.





























