Thursday, July 3, 2025 9:09 am

ഗവ. യു.പി.സ്‌കൂളിന്‍റെ മുറ്റത്തുനിന്ന പ്ലാവുകൊണ്ട് വീടുപണിത സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ തരംതാഴ്‌ത്തി ; മോഷണത്തിന് കേസെടുക്കാന്‍ കാക്കിക്കു ഭയം

For full experience, Download our mobile application:
Get it on Google Play

വൈക്കം : മറവന്‍തുരുത്ത് ഗവ. യു.പി.സ്‌കൂളിന്‍റെ മുറ്റത്തുനിന്നിരുന്ന പ്ലാവുകൊണ്ട് വീടുപണിത സിപിഎം  ഏരിയാ കമ്മിറ്റിയംഗത്തെ ലോക്കല്‍ കമ്മിറ്റിയിലേക്ക് പാര്‍ട്ടി തരംതാഴ്‌ത്തിയിട്ടും കേസും മറ്റു നടപടികളൊന്നുമില്ല. മറവന്‍തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി.പ്രതാപനെതിരേയാണ് നടപടി. പാര്‍ട്ടി അംഗങ്ങള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണവും നടപടിയും. എന്നാല്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പരാതി എത്തിയതുമില്ല.

പാര്‍ട്ടി രണ്ടംഗ കമ്മീഷനെവെച്ചാണ് സംഭവം അന്വേഷിച്ചത്. പ്രതാപന്‍റെ വീടുപണിക്ക് ഈ തടി ഉപയോഗിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. യു.പി.സ്‌കൂളിലെ അമ്മച്ചിപ്ലാവെന്ന് വിളിക്കുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള പ്ലാവാണ് ചട്ടം ലംഘിച്ച്‌ മുറിച്ചത്. പൊതുസ്ഥലത്തെ മരംമുറിക്കാനും വില്‍ക്കാനുമുള്ള നടപടിക്രമങ്ങള്‍ പാലിച്ചിരുന്നില്ല. തത്വത്തില്‍ മോഷണമാണ് ഏര്യാ കമ്മറ്റി അംഗം നടത്തിയത്. അതുകൊണ്ട് തന്നെ പോലീസില്‍ പരാതി കൊടുത്താല്‍ പോലീസ് കേസെടുക്കും. അതാണ് വേണ്ടത്. അതു ചെയ്യാതെ പാര്‍ട്ടി കോടതി തീര്‍പ്പു കല്‍പ്പിക്കുന്ന രീതിയാണ് ഉണ്ടായത്.

തടിവെട്ടാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ വനംവകുപ്പ് നിര്‍ദ്ദേശപ്രകാരം ട്രീ കമ്മിറ്റി പരിശോധിക്കുകയും അനുമതി നല്‍കുകയും വേണം. ഇതൊന്നും ഉണ്ടായില്ല. വിദ്യാഭ്യാസ ഓഫീസില്‍പോലും അറിയിച്ചിരുന്നില്ല. മരത്തിന്‍റെ  കൊമ്പുകള്‍ ഉണങ്ങിയെന്ന് സ്‌കൂളില്‍നിന്ന് പഞ്ചായത്തിന് പരാതി കിട്ടിയതോടെ വൈസ് പ്രസിഡന്റ് ആളെക്കൊണ്ടുവന്ന് മരം മുറിച്ചുകൊണ്ടുപോയെന്നാണ് പാര്‍ട്ടിക്ക് ലഭിച്ച പരാതി. ഈ തടി വീട്ടില്‍ കെട്ടിടം പണിക്ക് ഉപയോഗിച്ചതോടെ തന്നെ അത് മോഷണമായി. ഐപിസി പ്രകാരമുള്ള ക്രിമിനല്‍ കുറ്റം.

മരംമുറിയില്‍ വിവാദമില്ലെന്നും പ്രതികരിക്കാനില്ലെന്നും തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ് പറഞ്ഞു. ലേലംചെയ്താണ് മരം മുറിച്ചുനീക്കിയതെന്നും രേഖകളുണ്ടെന്നും ലേലത്തില്‍ ആര്‍ക്കുവേണമെങ്കിലും തടി വാങ്ങാമായിരുന്നെന്നും പ്രതാപന്‍ പറഞ്ഞു. ചില കാര്യങ്ങളില്‍ ജാഗ്രതാക്കുറവുണ്ടായെന്നും പ്രതാപന്‍ പറഞ്ഞു. എന്നാല്‍ മരംമുറിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങളില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് സ്‌കൂളിലെ പ്രധാന അധ്യപകന്‍ പറഞ്ഞു. ഇതില്‍ തന്നെ മോഷണത്തിന്‍റെ സാധ്യത നിറയുന്നുണ്ട്. എന്നിട്ടും ആരും പോലീസില്‍ കേസു കൊടുത്തില്ലെന്നതാണ് വിചിത്രമായ കാര്യം. വിദ്യാഭ്യാസ വകുപ്പിന് അടക്കം പോലീസില്‍ പരാതി നല്‍കേണ്ടതാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൂത്തുപറമ്പ് വെടിവയ്പ്പിൽ റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം വി ജയരാജൻ

0
കണ്ണൂർ: കൂത്തുപറമ്പ് വെടിവയ്പ്പിൽ റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്...

തിരുവല്ല നഗരസഭയിലെ ഉത്രമേൽ വാർഡ് സഭയും അനുമോദനവും നടന്നു

0
തിരുവല്ല : നഗരസഭയിലെ ഉത്രമേൽ വാർഡ് സഭയും അനുമോദനവും കാസർഗോഡ്...

ഖദറാണ് ശരിയെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ; ഖദർ വസ്ത്രം കോൺഗ്രസ് സംസ്കാരത്തിന്‍റെ...

0
തിരുവനന്തപുരം: ഖദറാണ് ശരിയെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഖദർ വസ്ത്രം...

യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ ഫണ്ട് തട്ടിപ്പാരോപണത്തിൽ പരാതിക്കാരിയുടെ മൊഴിയെടുത്തു

0
എറണാകുളം : വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വീട് നിർമ്മിക്കാനായി ലക്ഷങ്ങൾ പിരിച്ചെടുത്ത...