അർജന്റീന : ക്രൂയിസ് കപ്പലായ എംവി ഹോണ്ടിയസിൽ ഹാൻറാ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് വിവിധ രാജ്യങ്ങൾ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ മാസം അർജന്റീനയിൽ നിന്ന് പുറപ്പെട്ട കപ്പലിൽ വൈറസ് ബാധയെത്തുടർന്ന് മൂന്ന് പേർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എലികളിൽ നിന്ന് പകരുന്ന ഹാൻറാ വൈറസിന്റെ വകഭേദമായ ആൻഡിസ് വൈറസ് ആണ് കപ്പലിൽ പടർന്നിട്ടുള്ളതെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. പനി, തലവേദന, വയറുവേദന, വയറിളക്കം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
എന്നാൽ കോവിഡ് മഹാമാരിയെപ്പോലെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ 17 അമേരിക്കക്കാർ ഉൾപ്പെടെ 23 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 146 പേർ ഇപ്പോഴും കടലിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. കപ്പലിലെ സാഹചര്യം അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.






























