തലശ്ശേരി : പുന്നോല്‍ താഴെ വയലിലെ സി.പി.എം പ്രവര്‍ത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വ്യാഴാഴ്ച തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും. പ്രത്യേക അന്വേഷണസംഘം നല്കിയ ഹർജിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് പരേഡിന് അനുമതി നല്‍കിയത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടക്കുക
കേസില്‍ 13 പേരാണ് ഇതുവരെ അറസ്റ്റിലായത്. 10 പേര് ഗൂഢാലോചനയിലും മൂന്ന് പേര് കൃത്യത്തില്‍ പങ്കെടുത്തവരുമാണ്. കേസിലെ മറ്റ് പ്രതികള്‍ക്കായി അന്വേഷണസംഘം തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പേരും ഗൂഢാലോചനയില്‍ പങ്കെടുത്ത കുറച്ചുപേരും ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ അന്വേഷണം കേരളത്തിന് പുറത്തും വ്യാപിപ്പിച്ചിട്ടുണ്ട്. ദിവസവും ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്.





























