ഛണ്ഡീഖഡ്: ഹരിയാനയിൽ അധ്യാപകനെതിരെ പീഡനപരാതിയുമായി അഞ്ഞൂറ് കോളജ് വിദ്യാർഥിനികൾ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഹരിയാന മുഖ്യമന്ത്രി എം.എൽ. ഖട്ടറിനും ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാർഥിനികൾ കത്തയയ്ക്കുകയും ചെയ്തു. സിര്‍സയിലുള്ള ചൗദരിദേവി ലാല്‍ സര്‍വ്വകലാശാലയിലെ അധ്യാപകനെതിരെയാണ് പീഡന പരാതി വന്നിരിക്കുന്നത്. ഹരിയാന ഗവര്‍ണര്‍ ബണ്ഡാരു ദത്തത്രെയ, വൈസ് ചാന്‍സിലര്‍ ഡോ.അജ്മര്‍ സിങ് മാലിക്ക്, ആഭ്യന്തര മന്ത്രി അനില്‍ വിജ്, ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, മാധ്യമങ്ങൾക്കും പരാതിയുടെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.
ഇയാളെ സസ്പെൻഡു ചെയ്യണമെന്നും വിമരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും വിദ്യാർഥിനികൾ പരാതിയിൽ ആവശ്യം ഉന്നയിക്കുന്നു. വൈസ് ചാന്‍സിലർക്ക് പരാതി നൽകിയപ്പോൾ കോളേജില്‍നിന്ന് പുറത്താക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നു.





























