മനുഷ്യകുലത്തെ കൊന്നൊടുക്കാന്‍ അടുത്ത മഹാമാരിയോ ? ; മരണ നിരക്ക് നാല്‍പ്പത് ശതമാനം വരെ ; കാലാവസ്ഥാ വ്യതിയാനം മൂലം ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും ആഞ്ഞടിച്ച്‌ കൊണ്ടിരിക്കുന്ന സി സി എച്ച്‌ എഫ് ; ആശങ്കയായി പുതിയ വൈറല്‍ പനിയും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കോവിഡ് ദുരന്തത്തിന്റെ ഭയപ്പെടുത്തുന്ന ഓര്‍മ്മകള്‍ വിട്ടുമാറുന്നതിന് മുൻപ് തന്നെ ഇതാ മറ്റൊരു മഹാമാരി യു കെയെ തേടി വരുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. യൂറോപ്പ്, ആഫ്രിക്ക, മദ്ധ്യപൂര്‍വ്വ ദേശങ്ങള്‍ എന്നിവിടങ്ങളില്‍ പരക്കെ വ്യാപകമാകുന്ന ഒരു വൈറസാണ് വില്ലൻ. ക്രീമിയൻ കോംഗോ ഹെമൊറജിക് ഫീവര്‍ (സി സി എച്ച്‌ എഫ്) എന്നറീയപ്പെടുന്ന ഈ മാരകരോഗം ഇപ്പോള്‍ ഇറാഖിലും നമീബിയയിലുമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. അതിനു പിറകെ സ്പെയിനിലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇപ്പോള്‍ പാക്കിസ്ഥാനില്‍ നിന്നും സി സി എച്ച്‌ എഫ് മൂലമുണ്ടായ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഈ രോഗത്തിന്റെ വ്യാപനത്തെ ത്വരിതപ്പെടുത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ബ്രിട്ടീഷ് അതിര്‍ത്തികളില്‍ വരെ എത്തി നില്‍ക്കുന്ന ഈ മാരക രോഗം ഏത് നിമിഷവും ബ്രിട്ടനേയും ആക്രമിച്ചേക്കാം എന്ന മുന്നറിയിപ്പും നിലവിലുണ്ട്.

നൈറോവൈറസ് എന്ന വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം പ്രധാനമായും ചെള്ളുകള്‍ വഴിയാണ് പടരുന്നത്. 10 ശതമാനത്തിനും 40 ശതമാനത്തിനും ഇടയിലാണ് ഈ രോഗം ബാധിച്ചവരിലെ മരണ നിരക്ക് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇത് അധികം താമസിയാതെ ബ്രിട്ടനിലെത്താൻ ഇടയുണ്ടെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. തലവേദന, ഉയര്‍ന്ന തോതിലുള്ള പനി, സന്ധിവേദന, വയറു വേദന, ഛര്‍ദ്ദി, കണ്ണുകള്‍ ചുവക്കല്‍, തൊണ്ടയില്‍ അസ്വാസ്ഥ്യം, മുഖത്ത് ചുളിവുകള്‍ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ചില രോഗികളില്‍ മഞ്ഞപ്പിത്തം, വിഷാദം, സ്വംവേദനക്ഷമത നഷ്ടപ്പെടല്‍ എന്നിവയും കണ്ടു എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. രോഗം മൂര്‍ച്ഛിക്കുന്നതോടെ അനിയന്ത്രിതമായ രക്തസ്രാവവും ഉണ്ടാകും. രോഗ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനു ശേഷം നാലഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ആരംഭിക്കുന്ന രക്തസ്രാവം രണ്ടാഴ്‌ച്ചകള്‍ വരെ നീണ്ടു നില്‍ക്കും.

സാധാരണയായി ചെള്ളുകള്‍ വഴിയാണ് ഈ വൈറസ് പടരുന്നതെങ്കിലും, രോഗികളുമായുള്ള അടുത്ത സമ്ബര്‍ക്കം മൂലം ശരീര സ്രവങ്ങളിലൂടെയും ഇത് പകരാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നിലവില്‍ ഈ രോഗത്തെ ചെറുക്കാനുള്ള വാക്സിൻ കണ്ടുപിടിച്ചട്ടില്ല. കഴിഞ്ഞ വര്‍ഷം മെയ്‌ അവസാനം വരെ 212 മരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. അതില്‍ 169 എണ്ണം സംഭവിച്ചത് ഏപ്രില്‍ മെയ് മാസങ്ങളിലായിരുന്നു. ഈ വര്‍ഷം ഇറാഖില്‍ ഉണ്ടായ മരണങ്ങള്‍ കൂടി കണക്കിലെടുക്കുമ്ബോള്‍ മരണ സംഖ്യ ഇനിയും വര്‍ദ്ധിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...