ബംഗ്ലാദേശിൽ കനത്ത മഴ : പ്രളയത്തിലും ഉരുൾപൊട്ടലിലും 44 മരണം

For full experience, Download our mobile application:
Get it on Google Play

ധാക്ക: ബംഗ്ലാദേശിൽ ദിവസങ്ങളായി തുടരുന്ന കനത്ത കാലവർഷപ്പെയ്തിയെത്തുടർന്ന് തെക്കുകിഴക്കൻ മേഖലകളിൽ കനത്ത പ്രളയവും ഉരുൾപൊട്ടലും. ദുരന്തത്തിൽ ഇതുവരെ പ്രായപൂർത്തിയാകാത്തവരുൾപ്പെടെ 44 പേർ മരണപ്പെടുകയും പത്ത് ലക്ഷത്തിലധികം ആളുകൾ പ്രളയക്കെടുതിയിൽ കുടുങ്ങി ഒറ്റപ്പെടുകയും ചെയ്തു. ദുരന്ത ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ വിതരണവും ഊർജ്ജിതമാക്കിയതായി ബംഗ്ലാദേശ് ദുരന്ത നിവാരണ മന്ത്രാലയം അറിയിച്ചു. ചറ്റോഗ്രാം, കോക്‌സ് ബസാർ, ബന്ദർബൻ, രംഗമതി, ഖഗ്രാച്ചാരി, മൗലവിബസാർ, ഹബിഗഞ്ച് തുടങ്ങി ഏഴോളം ജില്ലകളെയാണ് പ്രളയം ഗുരുതരമായി ബാധിച്ചത്. ഏകദേശം 2,67,918 ഓളം കുടുംബങ്ങൾ പൂർണ്ണമായും വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട നിലയിലാണ്. റോഡുകൾ തകരുകയും പാലങ്ങൾ ഒലിച്ചുപോവുകയും ചെയ്തതും, പലയിടങ്ങളിലും വൈദ്യുതി ബന്ധവും ആശയവിനിമയ സംവിധാനങ്ങളും തകരാറിലായതും രക്ഷാപ്രവർത്തനത്തിന്റെ വേഗത കുറയ്ക്കുന്നുണ്ട്.

വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് ദിവസങ്ങളായി ഭക്ഷണം പാകം ചെയ്യാൻ സാധിച്ചിട്ടില്ല. നിലവിൽ പാകം ചെയ്യാൻ വേണ്ടാത്ത അവൽ, മലർ, ബിസ്കറ്റ് തുടങ്ങിയ ഉണങ്ങിയ ഭക്ഷണങ്ങളെയാണ് ഇവർ ആശ്രയിക്കുന്നത്. ദുരന്തബാധിത മേഖലകളിൽ ഒറ്റപ്പെട്ടുപോയ ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ എന്നിവ എത്തിക്കാൻ ബംഗ്ലാദേശ് സൈന്യവും നാവികസേനയും ബോട്ടുകൾ ഉപയോഗിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് കോക്‌സ് ബസാറിലെ രോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകളിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ സ്ത്രീകളും കുട്ടികളുമടക്കം 16 അഭയാർത്ഥികൾ മരണപ്പെട്ടിട്ടുണ്ട്. വനനശീകരണം നടന്ന കുത്തനെയുള്ള കുന്നിൻചരിവുകളിൽ താൽക്കാലിക ഷെൽട്ടറുകളിൽ കഴിയുന്ന പത്ത് ലക്ഷത്തിലധികം രോഹിങ്ക്യൻ അഭയാർത്ഥികൾ കാലവർഷക്കാലത്ത് കടുത്ത സുരക്ഷാ ഭീഷണിയിലാണ് കഴിയുന്നത്. ആഗോള കാലാവസ്ഥാ വ്യതിയാനം കാരണം ഇത്തരം പ്രകൃതിദുരന്തങ്ങളുടെ ആവൃത്തിയും തീവ്രതയും വർദ്ധിച്ചുവരികയാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....