പത്തനംതിട്ട : ഓപ്പറേഷൻ തൂഫാനിലൂടെ ലഹരി മാഫിയകളുട അടിവേര് പിഴിതെടുക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചരിത്രത്തിന്റെ ഭാഗമായി മാറുകയാണെന്നു പ്രൌഡ് കേരള പത്തനംതിട്ട ജില്ലാ ചാപ്റ്റർ. കഴിഞ്ഞ 10 വർഷം കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവി നശിപ്പിച്ചു സംഹാര താണ്ടവമാടുകയായിരുന്നു ലഹരി മാഫിയ. സ്കൂൾ, കോളേജ്, ഉൾപ്പെടെ എല്ലാമേഖലകളിലും ഈ മാഫിയ പിടിമുറുക്കിയിരുന്നു. ഇതിനകം പൊതുജന പിന്തുണ നേടിക്കഴിഞ്ഞ തൂഫാൻ പോരാട്ടത്തിന് കക്ഷി രാഷ്ട്രീയത്തിന് അതീതമായി കിട്ടുന്ന പിന്തുണക്ക് യോഗം നന്ദി രേഖപ്പെടുത്തി.
യാതൊരു ചാഞ്ചല്യവും കൂടാതെ ഈ വേട്ടക്ക് ചുക്കാൻ പിടിക്കുന്ന രമേശ് ചെന്നിത്തല ഞായറാഴ്ച പത്തനംതിട്ടയില്‍ എത്തുമ്പോൾ പ്രൌഡ് കേരളയുടെ ഉപഹാരം രാജാസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ സമ്മാനിക്കും. ജില്ലാ ചാപ്റ്റർ യോഗത്തിൽ കൺവീനർ അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ് ആദ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ ഉൽഘാടനം ചെയ്തു. കോ. ഓർഡിനേറ്റർ റോജി കാട്ടാശേരി, ഫെലീസിറ്റേറ്റർ തട്ടയിൽ ഹരികുമാർ. അഡ്വ.ജോൺസൻ വിളവിനാൽ, നഹാസ് പത്തനംതിട്ട, അജിത് മണ്ണിൽ, അജി തമ്പാൻ, ലാലി ജോൺ, സുരേഷ് ബാബു പാലാഴി, മനോഷ് ഇലന്തൂർ, ബെന്നി സ്കറിയ എന്നിവർ പ്രസംഗിച്ചു.





























